Sunday, 13 October 2019

The Heaven


"Mighty, calm and composed she lies,
Like a sleeping queen of Arabia.
The wind is blowing kindly and soft,
Barring the rise of her waves in wrath.

Besides the sea there lies a sand-dune,
Twinkling in sun and flying in wind.
Stars above are fewer than her grains,
Whiter than the white, she looks so pure.

Besides the hill there lies a garden,
Fresh and beautiful, flowers she bear.
Greenish meadows and cool air always
She a beauty, the Garden of Eden.

Besides the garden there lies a forest,
Without any trees, full of buildings.
Settings of sun made her beautiful,
The golden city, then she is called.

Above the city nearing the clouds,
There lies a heaven, smaller than hell.
An angel and two kids, opens the door
Whenever the bell rings, for a new soul.

It is my house and you are welcome,
Six hundred and three, written outside.
No need to die to reach our heaven,
All are admitted, except the dead."

Tuesday, 8 October 2019

Death



"This has been done or this is to be done
This has been half-done or not to be done
He seldom minds, whether it is done
He will take you and you are done.

The acts of tomorrow, do it today
And those of afternoon, in forenoon
He never waits, to see you finish
He will take you and you are done.

Like a tiger bearing away
A sleeping deer, he snatches
Before plucking the flowers of your deeds
He will take you and you are done.

In prime age or in minor age
In old age or in young age
He never ever tarries for none
He will take you and you are done.

Whether you are weak, or you are strong
Whether you are brave, or you are timid
Whether you are idiotic, or learned
He will take you and you are done.
  
Every nights take you closer
The days will also do the same
Then he comes without notice
He will take you and you are done.

Nothing resist the messengers of death,
Except truth which devours untruth,
Live the life in truth and virtue
Achieve truth and fail the death."

Monday, 7 October 2019

The Wheel



"The good other day I was so happy,
And happiness was my true nature.
But not today, I’m so sad,
Is it sorrow my real nature?

Happiness and sorrow, never once
Meet me together, alone they come.
Sorrow comes first, then joy
And joy comes and later sorrow.

Never I sought sorrow in my life,
Happiness is what I always seek.
Joy and sorrow, are they in a wheel?
Revolving around and coming in turn.

No one suffers sorrow forever,
No one enjoys happiness forever,
They are in a wheel turning around,
Making us happy and sad.

Stop the wheel, when I’m happy
What to do to achieve this feet?
Being in happiness, is what I need
What to do to achieve this feet?

Do good and be happy
Do bad and reap sorrow.
This is what I learned from the learned,
That is the key for stopping the wheel.

Joy and grief, depends on destiny
But destiny itself depends on you.
Do good and change your destiny
Do bad and destiny will follow.

Having friends who destitute of friends,
Having foes who destitute of foes,
Having wisdom who destitute of wisdom,
Having happiness also through destiny.

Friends are not the cause of happiness,
Nor foes the cause of misery,
Wisdom will not bring you wealth,
Nor wealth brings you happiness.

Intelligence, not the cause of wealth,
Nor stupidity the cause of penury,
He only who possesses this wisdom,
Knows the world and the wheel of life."

Tuesday, 17 September 2019

രാമരാജ്യം


ക്ലബ്ബില്‍ ചൂടേറിയ ചര്‍ച്ചകളും ബഹളങ്ങളും നടക്കുന്നു. പലരും ആവേശത്തോടെ പ്രതികരിക്കുന്നതു കണ്ടു ഞാന്‍ ഒരാളോടു കാര്യം ആരാഞ്ഞു. വിഷയം ഗൌരവമേറിയതു തന്നെ! ഉത്തരേന്ത്യയിലെ ഏതോ നേതാവ് രാമരാജ്യം കൊണ്ടുവരും എന്നു പറഞ്ഞിരിക്കുന്നു! കേട്ടപാതി കേള്‍ക്കാത്തപാതി ഇടതനും വലതനും ഇതില്‍ രണ്ടിലും പെടാത്തവനുമെല്ലാം എതിര്‍പ്പുമായി ഇറങ്ങിയിരിക്കുന്നു. ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു,

"ഭാരതം ഒരു രാമരാജ്യം ആകുന്നതിനെ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത്?"

പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്‍പേ ബഹളം ആരംഭിച്ചു. 'സംഘി, സംഘി...' വിളികള്‍ അവിടവിടെ ഉയര്‍ന്നു. രംഗം ഒന്നു ശാന്തമായപ്പോള്‍ ഒരാള്‍ എണീറ്റു പറഞ്ഞു.

"ഭാരതം ഒരു ജനാധിപത്യ രാജ്യമാണ്. ഈ രാജത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കാന്‍ എന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ ഞാന്‍ സമ്മതിക്കില്ല. വര്‍ഗ്ഗീയത തുലയട്ടെ.."

തന്റെ കൊക്ക് ചത്താലും കുഴപ്പമില്ല, ഭാരതം ഒരു രാമരാജ്യം ആകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറയണമെന്നുണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നെ പഞ്ഞിക്കിടുമെന്നു ബോധ്യമുള്ളതുകൊണ്ടു മിണ്ടിയില്ല. ഞാന്‍ പറഞ്ഞു.

"ഈ സെമറ്റിക് മതങ്ങളൊക്കെ ഭാരതത്തില്‍ എങ്ങനെ വന്നുവെന്നറിയാമോ?ഭാരതത്തിലേക്കു വന്ന ഒരു മതത്തെയും ഭാരതീയര്‍ പുറത്താക്കാന്‍ ശ്രമിച്ചില്ല. അവരെ അഥിതികളെപ്പോലെ ചുവന്നപരവതാനി വിരിച്ചു സ്വീകരിക്കുകയാണുണ്ടായത്. ആ ഭാരതീയ സംസ്കാരം അഥവാ ഹിന്ദു സംസ്കാരത്തെയാണു നിങ്ങള്‍ മതാധിഷ്ഠിതം എന്നു വിളിക്കുന്നത്!"

"അതൊക്കെ ശരിയാണു സുഹൃത്തേ.. പക്ഷേ, ഇങ്ങനെ എല്ലാ മതവിശ്വാസികളും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നിടത്താണ് ഈ വര്‍ഗ്ഗീയവാദികള്‍ രാമരാജ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതാണ് എതിര്‍ക്കപ്പെടേണ്ടത്."

അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

"രാമരാജ്യം എന്ന പേര് നോക്കണ്ട.. ഈ രാജ്യം പുരോഗമിക്കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുമോ? നമ്മുടെ രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനെ ആരാണ് അനുകൂലിക്കാത്തത്?"

പലരും ഒന്നും പറയാതെ സംശയദൃഷ്ടിയോടെ നോക്കുന്നു. ഞാന്‍ തുടര്‍ന്നു.

"എന്നാല്‍ ഞാന്‍ ഒരു കഥ പറയാം.. ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. പേര് 'ഉട്ടോപ്യ'. ആ രാജ്യത്തിന് ഒരുപാടു പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അവിടെ രോഗികള്‍ ഉണ്ടായിരുന്നില്ല. യുദ്ധവും കലാപവും ഉണ്ടായിരുന്നില്ല. ഓരോ പൌരന്മാരും അവരവരുടെ ജോലിയില്‍ സംതൃപ്തരായിരുന്നു. അതുകൊണ്ടുതന്നെ അവിടെ കള്ളവും ചതിയും ഉണ്ടായിരുന്നില്ല. ആ രാജ്യത്തെ യുവതികള്‍ക്ക് ഒരിക്കലും വൈധവ്യദുഃഖം അനുഭവിക്കേണ്ടി വന്നിരുന്നില്ല. മാതാപിതാക്കള്‍ക്ക് ഒരിക്കലും മക്കള്‍ക്കു ശ്രാദ്ധമൂട്ടേണ്ടി വന്നിരുന്നില്ല.

വന്യജീവികളില്‍ നിന്നുമുള്ള ഭയം ആ നാട്ടിലെ ജനങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായില്ല. അനര്‍ത്ഥം എന്നതു കേട്ടുകേള്‍വി പോലും ഇല്ലായിരുന്നില്ല. എല്ലാ ജനങ്ങളും ധര്‍മ്മിഷ്ടരായിരുന്നു. അനേകം പുത്രപൌത്രാദികളോടെ അരോഗദൃഢഗാത്രരായി ജനങ്ങള്‍ വളരെക്കാലം ജീവിച്ചു.

ആ രാജ്യത്തെ ചെടികളും വൃക്ഷങ്ങളും എല്ലാവര്‍ക്കും തണല്‍ നല്‍കി എന്നും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവയായിരുന്നു. മഴ അതാതു കാലങ്ങളില്‍ പെയ്തു. പ്രകൃതി ഒരിക്കലും ഒരു ദുരന്തവും ഉണ്ടാക്കിയിരുന്നില്ല. സുഖകരമായ കാറ്റ് എപ്പോഴും അവിടങ്ങളില്‍ വീശിക്കൊണ്ടിരുന്നു. ജനങ്ങളെല്ലാം സത്യവ്രതരും സദാചാരയുക്തരും ആയതുകൊണ്ട് ഒരു ആപത്തും കൂടാതെ പ്രകൃതി അവരെ കാത്തുരക്ഷിച്ചു. സമ്പല്‍സമൃദ്ധിയോടെ ജനങ്ങള്‍ അനേകം വര്‍ഷങ്ങള്‍ അവിടെ ജീവിച്ചു.

ഇനി പറയൂ, 'ഉട്ടോപ്യ' പോലെ ഒരു രാജ്യമായി ഭാരതം മാറുന്നതിനെ നിങ്ങള്‍ എതിര്‍ക്കുമോ?"

"ഞങ്ങള്‍ ഒരു വികസനത്തിനും എതിരല്ല. പക്ഷേ, 'രാമരാജ്യം'.. അതു നടക്കില്ല.."

വീണ്ടും ബഹളം തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞു.

"സുഹൃത്തേ, ഞാന്‍ ഈ പറഞ്ഞ 'ഉട്ടോപ്യ'യാണ് വാല്മീകിയുടെ രാമരാജ്യം.

ന പര്യദേവന്‍ വിധവാ ന ച വ്യാളകൃതം ഭയം
ന വ്യാധിജം ഭയം വാപി രാമേ രാജ്യം പ്രശാസതി

എന്നു തുടങ്ങി വാല്മീകീമഹര്‍ഷി രാമായണത്തില്‍ അയോദ്ധ്യയെ കുറിച്ചു വിവരിക്കുന്നതില്‍ എന്തു വര്‍ഗ്ഗീയതയാണു നിങ്ങള്‍ കണ്ടെത്തിയത്. നമ്മുടെ രാജ്യം അതുപോലെയാവണം എന്നാഗ്രഹിക്കുന്നതില്‍ എന്തിനാണ് എതിര്‍പ്പുമായി വരുന്നത്?"

ആരും ഒന്നും മിണ്ടിയില്ല. ചര്‍ച്ചയും ബഹളവും അവിടെ അവസാനിച്ചു.

Saturday, 18 May 2019

ഗുരുകുലം


"അച്ഛാ, ഗുരുകുല സമ്പ്രദായത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതിക്കൊണ്ടുവരാന്‍ ടീച്ചര്‍ പറഞ്ഞു. എന്താ എഴുതുക?"

"പൗരാണിക ഭാരതത്തിലെ, അഥവാ, ഉപനിഷത്ത് കാലത്തിലെ ഗുരുകുല സമ്പ്രദായത്തെ കുറിച്ചു ചില സൂചനകള്‍ ഞാന്‍ തരാം. അതെല്ലാം ക്രോഡീകരിച്ച് ഒരു ഉപന്യാസമാക്കാന്‍ ശ്രമിക്കൂ!

ഉപനിഷത്തുക്കള്‍ എഴുതപ്പെട്ട കാലത്തെ ഗുരുകുല സമ്പ്രദായവും ഇന്നത്തെ വിദ്യാഭ്യാസ രീതികളും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. പഠന രീതിയുടെ കാര്യം എടുത്താലും പഠനവിഷയങ്ങളുടെ കാര്യത്തിലായാലും ഈ അന്തരം പ്രകടമാണ്.'ഉപനിഷത്ത്' എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ 'ആത്യന്തികമായ അറിവിലേയ്ക്കുള്ള ഗമനം' അഥവാ 'ജ്ഞാനത്തെ സമീപിക്കുക' അല്ലെങ്കില്‍ 'ഗുരുവിനടുത്തിരിക്കുക' എന്നൊക്കെയാണ്. ഒരു ഗുരുവിന്റെ പാദാരവിന്ദങ്ങളെ പിന്തുടര്‍ന്നു വിദ്യനേടുക എന്ന രീതിയായിരുന്നു പണ്ടുണ്ടായിരുന്നത്.

ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ ചില സവിശേഷതകള്‍ ഞാന്‍ ആദ്യം തന്നെ ചൂണ്ടിക്കാട്ടാം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊക്കൊണ്ടിരിക്കുന്നത്. പണ്ടൊക്കെ അത് ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലാണ് കണ്ടിരുന്നെങ്കില്‍ ഇന്നത് സ്കൂളുകളിലേയ്ക്കും എത്തിപ്പെട്ടിരിക്കുന്നു. അദ്ധ്യാപകരെ കാണാതെ തന്നെ പഠിക്കാവുന്ന 'Virtual Classroom' കളിലേയ്ക്കാണ് നാം അതിവേഗം മാറിക്കൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും എല്ലാ അറിവുകളും എന്നതാണ് ഇന്നത്തെ രീതി. അതുകൊണ്ടുതന്നെ തനിക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നു. ഉദാഹരണത്തിനു കണക്ക് പഠിക്കാന്‍ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി അതു പഠിച്ചു കണക്കദ്ധ്യാപകനാകുന്നു. ശരീരശാസ്ത്രത്തില്‍ താല്പര്യമില്ലാത്ത ആള്‍ അതു പഠിച്ചു ഡോക്ടര്‍ ആകുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും 'bio-computer' ലെയ്ക്ക് പരമാവധി അറിവുകള്‍ കുത്തിനിറയ്ക്കുക എന്ന രീതിയാണു പല സ്കൂളുകളും അവലംബിക്കാറുള്ളത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മശക്തി അളക്കുന്നതിനുള്ള പരീക്ഷണശാലകള്‍ ആയി മാറുന്നു വിദ്യാലയങ്ങള്‍.

എന്നാല്‍ ഗുരുകുല സമ്പ്രദായം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. 'ഗുരുകുലം' എന്നാല്‍ 'ഗുരുവിന്റെ വീട്' അഥവാ 'ഗുരുവിന്റെ കുടുംബം' എന്നാണ് അര്‍ത്ഥം. വിദ്യ ആഗ്രഹിച്ചു ഗുരുകുലത്തില്‍ എത്തുന്ന ഓരോ വിദ്യാര്‍ത്ഥിയും ഗുരുവിനോടൊപ്പം ഗുരുവിന്റെ കുടുംബത്തോടൊപ്പം കഴിയുന്നു. ആ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് ഓരോ വിദ്യാര്‍ത്ഥിയെയും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഗുരുവുമായി ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടായിരുന്ന ബന്ധം സുദൃഢമായിരുന്നു. പല ശാസ്‌ത്രവിഷയങ്ങളും പഠിപ്പിക്കുന്നതോടൊപ്പം ജീവിതകലയാണ് അന്നത്തെ ഗുരുക്കന്മാര്‍ പഠിപ്പിച്ചിരുന്നത്. പ്രായമോ മറ്റു പ്രത്യേകതകളോ ഒന്നും അറിവു നേടുന്നതില്‍ ഒരു ഘടകമായിരുന്നില്ല. ഇതിനെ സാധൂകരിക്കാന്‍ ഓഷോ പറഞ്ഞ ഒരു കഥ ഞാന്‍ പറയാം..

ഒരിക്കല്‍ പ്രസേനജിത്ത് എന്ന രാജാവ് ഗൗതമബുദ്ധനെ കാണാന്‍ എത്തി. അവര്‍ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വളരെ പ്രായം ചെന്ന ഒരു ബുദ്ധസന്യാസി അങ്ങോട്ടേക്കു കടന്നുചെന്നു. അദ്ദേഹം ശ്രീബുദ്ധന്റെ കാലുതൊട്ടുവണങ്ങിയിട്ടു പറഞ്ഞു.

"ക്ഷമിക്കണം ഗുരോ, അങ്ങയുടെ സംഭാഷണം തടസ്സപ്പെടുത്തിയതില്‍ എന്നോടു ക്ഷമിക്കണം. നേരം വൈകുന്നു. ഇരുട്ടുന്നതിനു മുന്‍പ് എനിക്കു ദൂരെയുള്ള ഗ്രാമത്തില്‍ എത്തേണ്ടതായുണ്ട്. ഇപ്പോള്‍ പുറപ്പെട്ടില്ലെങ്കില്‍ ചെന്നെത്തിപ്പെടാന്‍ പ്രയാസമാകും. അങ്ങയുടെ പാദം തൊടാതെ പോകാനും വയ്യ. കാരണം ഇനി സാധിച്ചില്ലെങ്കിലോ! അതുകൊണ്ടാണ് ഇടയ്ക്ക് വന്നു തടസ്സപ്പെടുത്തിയത്."

ശ്രീബുദ്ധന്‍: "താങ്കള്‍ക്ക് എത്ര വയസ്സായി?"

സന്ന്യാസി: "നാല്"

ശ്രീബുദ്ധന്‍: "എന്റെ ആശീര്‍വാദത്തോടെ പോയിവരൂ."


ഇതു കേട്ടുകൊണ്ടിരുന്ന രാജാവിന് അത്ഭുതമായി. കണ്ടാല്‍ ഏകദേശം എഴുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന സന്ന്യാസി പറയുകയാണ് തനിക്ക് നാലു വയസ്സേ ഉള്ളുവെന്ന്! സന്ന്യാസി പോയിക്കഴിഞ്ഞപ്പോള്‍ രാജാവ് അത്ഭുതത്തോടെ ശ്രീബുദ്ധനോടു തന്റെ സംശയം അവതരിപ്പിച്ചു. 

"പ്രഭോ, ആ സന്ന്യാസിയെ കണ്ടാല്‍ ഏകദേശം എഴുപത്തഞ്ചു വയസ്സ് തോന്നിക്കും. എന്നിട്ടും അദ്ദേഹം എന്തുകൊണ്ടാണ് തനിക്ക് നാലു വയസ്സേയുള്ളൂ എന്നു പറഞ്ഞത്?"

ശ്രീബുദ്ധന്‍ പറഞ്ഞു.

"ഞാന്‍ താങ്കള്‍ക്കു വേണ്ടിയാണ് ആ ചോദ്യം ചോദിച്ചത്. കാരണം ഇത്രയും നേരവും താങ്കള്‍ നിരര്‍ത്ഥകമായ കാര്യങ്ങളാണ് ചോദിച്ചുകൊണ്ടിരുന്നത്. താങ്കളില്‍ നിന്നും അര്‍ത്ഥവത്തായ ഒരു സംശയംവരണമെന്നു ഞാന്‍ ആഗ്രഹിച്ചു. ശരിയാണ്, ആ സന്ന്യാസിക്കു നാലു വയസ്സേയുള്ളൂ! കാരണം, ഞങ്ങള്‍ വയസ്സ് കണക്കാക്കി തുടങ്ങുന്നത് ഒരാള്‍ ഒരു ഗുരുവിനെ കണ്ടെത്തി ആ ഗുരു അയാളില്‍ പരിവര്‍ത്തനം വരുത്തിയതിനു ശേഷം മാത്രമാണ്. അതിനു ശേഷമേ ഒരാള്‍ ജീവിതം ആരംഭിക്കുന്നുള്ളൂ. താങ്കളുടെ 60 വര്‍ഷം വ്യര്‍ഥമായിരിക്കുന്നു. ഇനിയെങ്കിലും ഒരു ഗുരുവിനെ കണ്ടെത്തി ജീവിതം തുടങ്ങൂ!"


ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ Primary, Highschool, College എന്നിങ്ങനെ പല ഘട്ടങ്ങള്‍ ഉള്ളതുപോലെ ഗുരുകുല വിദ്യാഭ്യാസ രീതിയിലും പല അവസ്ഥകള്‍ ഉണ്ട്. അവയെ പ്രധാനമായും നാലായി തിരിക്കാം. അതില്‍ ആദ്യത്തേതാണ് വിദ്യാര്‍ത്ഥി. ഒരാള്‍ വിദ്യ നേടുന്നതിനുള്ള അതിയായ ആഗ്രഹവുമായി ഗുരുവിനെ തേടി ഇറങ്ങുന്ന ഘട്ടമാണത്. പല അദ്ധ്യാപകരെ കണ്ടു പല വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരുപാടു ചോദ്യങ്ങള്‍ ഉണ്ടാവും. അവന്‍ സംശയാലുവായിരിക്കും. 

അറിവുതേടി പലയിടത്തും ചുറ്റിത്തിരിയുന്ന വിദ്യാര്‍ത്ഥി അവസാനം തനിക്കുപറ്റിയ ഒരു ഗുരുവിനെ കണ്ടെത്തുന്നു. ആ ഗുരുവില്‍ ആകൃഷ്ടനാകുന്ന അയാള്‍ അദ്ദേഹത്തിന്റെ ശിഷ്യനാകുന്നു. വിദ്യാര്‍ത്ഥി എന്ന ചട്ടകൂട് പൊളിച്ച് ശിഷ്യനാവുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെവലിയ ഒരു പരിവര്‍ത്തനമാണ്. ശിഷ്യനാകുന്നതോടെ അയാളുടെ സംശയങ്ങള്‍ നീങ്ങിത്തുടങ്ങുന്നു. ഗുരു പറയുന്ന വാക്കുകള്‍ എല്ലാം വ്യക്തമാവുന്നു എന്നതിലപ്പുറം ഗുരുവിന്റെ വാക്കുകള്‍ക്കിടയിലുള്ള അര്‍ത്ഥതലങ്ങള്‍ കൂടി അയാള്‍ മനസ്സിലാക്കിതുടങ്ങുന്നു.

ശിഷ്യന്‍ ഗുരുവിനോടു കൂടുതല്‍ അടുക്കുന്നതിനനുസരിച്ച് അവന്‍ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു; 'ഭക്തന്‍' എന്ന നിലയിലേക്ക് എത്തുന്നു. വിദ്യാര്‍ത്ഥിയില്‍ നിന്നും ശിഷ്യനിലേക്കുള്ള പരിവര്‍ത്തനം വളരെ വലുതാണ്. എന്നാല്‍ അതിലും എത്രയോ കഠിനമാണ് ഒരു ശിഷ്യനില്‍ നിന്നും ഭക്തനിലേക്കുള്ള പരിവര്‍ത്തനം! ഗുരുവിനെ പിന്തുടരുന്ന ശിഷ്യന്‍ അദ്ദേഹത്തിന്റെ ചൈതന്യത്തിലും ജ്ഞാനത്തിലും സ്നേഹത്തിലും എന്തിനേറെ സാമീപ്യത്തില്‍ പോലും കൃതാര്‍ത്ഥന്‍ ആകുന്നു. ഗുരുവില്‍ നിന്നും ലഭിക്കുന്ന ആ സ്നേഹവായ്പിനു പകരം നല്‍കാന്‍ ഒന്നുമില്ല എന്നു മനസ്സിലാകുന്നതോടെ ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. അതോടെ ശിഷ്യന്‍ ഗുരുവിന്റെ ഒരു ഭാഗമായി മാറുന്നു. അവന്‍ ഭക്തനായി മാറുന്നു. ഇന്ന് 'ഭക്തന്‍' എന്നത് ഒരു സാമാന്യപദമായി മാറിയിരിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ജ്ഞാനത്തിന്റെ പരമോന്നത പദവിയിലെത്തിയ ഒരു വ്യക്തിയാണ് ഭക്തന്‍!

നാലാമത്തെ ഘട്ടത്തില്‍ ഒരു ഭക്തന്‍ ഗുരുവായി മാറുകയാണ്. ഇതിനെക്കുറിച്ച് ഓഷോ പറഞ്ഞ ഒരു കഥ കൂടി പറയാം.

ഒരു ഗുരുകുലത്തില്‍ ഗുരുവും കുറെ ശിഷ്യന്മാരും ഉണ്ടായിരുന്നു. ഒരിക്കല്‍ ഗുരു വരുവാന്‍ സ്വല്പം വൈകി. അപ്പോള്‍ അതിലൊരു ശിഷ്യന്‍ ഗുരുവിന്റെ ഇരുപ്പിടത്തില്‍ കയറിയിരുന്നു. ഗുരു വരുമ്പോള്‍ ശിഷ്യന്‍ തന്റെ സ്ഥാനത്തിരിക്കുന്നു. അദ്ദേഹം ഒന്നും മിണ്ടാതെ ശിഷ്യന്റെ ഇരുപ്പിടത്തില്‍ ഇരുന്നു. ബാക്കിയുള്ള ശിഷ്യന്മാരൊക്കെ അത്ഭുതപ്പെട്ടു. അന്ന് ആ ശിഷ്യനാണ് പാഠങ്ങള്‍ പറഞ്ഞുകൊടുത്തത്. എല്ലാം കഴിഞ്ഞു ശിഷ്യന്‍ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു.

"ഗുരോ, ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ അങ്ങയ്ക്ക് എന്നോടു നീരസം ഉണ്ടോ?"

ഗുരു പറഞ്ഞു.

"ഒരിക്കലുമില്ല! ഇരുപതു വര്‍ഷം മുന്‍പ് ഇവിടെ ഒരു വിദ്യാര്‍ത്ഥി ആയി എത്തിയ നീ എന്റെ ശിഷ്യനായി, ഭക്തനായി, ഇപ്പോള്‍ ഗുരുവായി മാറിയിരിക്കുന്നു. എനിക്ക് അതിയായ സന്തോഷമായി. എന്റെ ജോലികള്‍ പങ്കുവയ്ക്കാന്‍ ഒരാളായല്ലോ! പക്ഷേ നീ വളരെ മടിയനാണ്. മൂന്നുമാസമായി ഞാന്‍ ആലോചിക്കുന്നു, നീ എന്തിനാണ് ഇപ്പോഴും എന്റെ കാലുപിടിക്കുന്നതെന്ന്. ഇനിയും നീ താമസിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ ഇവിടെനിന്നും പുറത്താക്കിയേനെ!"

ശിഷ്യന്‍ ചിന്തിച്ചു. ശരിയാണ്, മൂന്നുമാസമായി തന്നില്‍ ഈ ചിന്ത ഉദിച്ചിട്ട്. ഗുരു അതും അറിഞ്ഞിരിക്കുന്നു.

ഇതാണ് പൗരാണിക ഭാരതത്തിലെ ഗുരുകുലങ്ങളുടെ രീതി. ഇനി ഈ ആശയങ്ങള്‍ ഉപയോഗിച്ച് ഒരു ഉപന്യാസം എഴുതാന്‍ ശ്രമിക്കൂ."