Monday 22 August 2011

വിധിയും ഭാഗ്യവും


ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുടേയും ഉത്തരങ്ങളാണ്‍ “വിധിയും ഭാഗ്യവും”. ഇന്ന് ലോകത്ത് രണ്ടു വാക്കുകൾഉപയോഗിക്കാത്തവർഉണ്ടോ എന്ന് സംശയമാണ്‍. നാം ഉപയോഗിക്കുന്ന രണ്ടു വാക്കുകൾക്കും സമാനമായ വാക്കുകൾലോകത്തുള്ള എല്ലാ രാജ്യങ്ങളിലെയും ജനവിഭാഗങ്ങൾകണ്ടുപിടിച്ച് ഉപയോഗിക്കുന്നുണ്ടാകും. കാരണം, ലോകത്തിലെ എല്ലാ മനുഷ്യരും അസ്ഥിയും, മജ്ജയും, മാംസവും, രക്തവും കൊണ്ടാണ്രൂപം കൊണ്ടിട്ടുള്ളത് എന്നതുതന്നെ. അതിനാൽത്തന്നെ ഇവകളുടെ സംഘാതം കൊണ്ട് രൂപപ്പെട്ട ശരീരത്തിൽഉണ്ടാകുന്ന വിചാരവികാരങ്ങൾഒന്നുതന്നെയായിരിക്കും. അത് രാജ്യങ്ങളുടേയും വിശ്വാസങ്ങളുടേയും അതിർവരമ്പുകൾഅതിലംഘിക്കുന്നു. എന്നാൽഎല്ലാമനുഷ്യർക്കും മറ്റുജീവജാലങ്ങൾക്കുംവിധിയും ഭാഗ്യവുംഅനുഭവങ്ങളാണ്‍. മനുഷ്യൻമാത്രം ഇത് തിരിച്ചറിയുകയും അതിനെപ്പറ്റി ഉറക്കെ ചിന്തിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യനുമാത്രമുള്ള വിശേഷബുദ്ധിമൂലമാണ്. ഈ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ പ്രകൃതിയേയും പ്രകൃതിനിയമങ്ങളേയും മറികടന്നു എന്നുചിന്തിക്കുമ്പോഴും വിധി, ഭാഗ്യം എന്നീ വാക്കുകളില്‍ പല സന്ദര്‍ഭങ്ങളിലും അഭയം തേടുന്നതായി കാണാം. ഇവിടെ കാര്യകാരണസിദ്ധാന്തം പ്രസക്തമാണ്. എന്താണ് വിധിയുടേയും ഭാഗ്യത്തിന്റേയും കാരണം. പലമതങ്ങളിലും അതിന്റെ കാരണത്തെപ്പറ്റി പലരീതിയില്‍ പ്രതിപാദിച്ചുകാണുന്നു. ഏതാണ് ശരി, ഏതാണ് കൂടുതല്‍ ശരി എന്നറിയുവാന്‍ ബുദ്ധിമുട്ടാണ്.
     
മഹാനായ ബുദ്ധന്‍, രോഗം, വാര്‍ദ്ധക്യം, മരണം എന്നിവയെപ്പറ്റി കൂടുതല്‍ ചിന്തിക്കുകയും ഇവകളുടെ കാരണത്തെ അന്വേഷിച്ച് സഞ്ചരിക്കുകയും ചെയ്തു. അദ്ദേഹം അന്ന് ജീവിച്ചിരുന്ന മഹാന്മാരേയും ശ്രേഷ്ഠവ്യക്തികളേയും  സമീപിച്ചിട്ടുണ്ടാകാം. അവര്‍ പല ഉത്തരങ്ങളും നല്‍കിയിരുന്നിരിക്കാം. അതില്‍ തൃപ്തനാകാതെ അനേകം നാള്‍ അദ്ദേഹം അന്വേഷിച്ചു നടന്നു. ജനിച്ചിട്ടുള്ള എല്ലാ ജീവികള്‍ക്കുമുള്ള അലംഘനീയമായ നിയമങ്ങളാ‍ണ് ഇവ മൂന്നും എന്ന് അദ്ദേഹം അറിഞ്ഞു. പല മതങ്ങളും ജനനമരണത്തെപ്പറ്റി പലരീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ലോകത്തുള്ള എല്ലാമതങ്ങളുടേയും കണ്ടെത്തലുകള്‍, നിരീക്ഷണങ്ങള്‍, വിശ്വാസങ്ങള്‍ ഇവ അറിയുക അതീവ ദുഷ്കരമാണ്. നമുക്കറിയാവുന്ന പലമതങ്ങളുടേയും വിശ്വാസപ്രമാണങ്ങാളാണ് നമ്മുടെ മുന്നിലുള്ളത്. അതെല്ലാം കണക്കിലെടുത്തും യുക്തിക്ക് ചേരുന്നതുമായ കാരണത്തെ മാ‍ത്രമേ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.

പല മതങ്ങളും അതിന്റെ വിശ്വാസഗ്രന്ഥങ്ങളില്‍ വിധിയേയും ഭാഗ്യത്തേയും ഒരേ രൂപത്തിലല്ല പരാമര്‍ശിക്കുന്നത്. ചില മതങ്ങളില്‍ ഇവകളെ ജഗന്നിയന്താവിന്റെ, സൃഷ്ടാവിന്റെ, ഇച്ഛയായി കരുതുന്നു. സൃഷ്ടാവിന്റെ ഇച്ഛയെ ചോദ്യം ചെയ്യുവാനോ കാരണം ചോദിക്കുവാനോ പാടില്ല എന്നും പ്രസ്താവിച്ചുകാണുന്നു. കാരണം, യേശുക്രിസ്തുപോലും തന്റെ പിതാവിന്റെ ഇച്ഛയാണല്ലോ നടക്കുന്നത് എന്ന് വെളിപ്പെടുത്തുന്നു. ഇങ്ങനെ നോക്കുമ്പോൾ എല്ലാമനുഷ്യർക്കും ഉത്തരം പറയാൻ ബുദ്ധിമുട്ടുന്ന സമയം, ഒരു പ്രത്യേകസന്നിധിയിൽ എല്ലാത്തിന്റേയും കാരണങ്ങൾ ഇറക്കിവയ്ക്കുവാൻ കഴിയുന്നതായി കാണാം. അതോടുകൂടി മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കും എന്നുള്ളതുകൊണ്ടാണ് ലോകത്തുള്ള മിക്കവാറും വിശ്വാസപ്രമാണങ്ങളിലും ഈ രീതി അവലംബിച്ചിരിക്കുന്നത്. ഇത് മനഃശാസ്ത്രപരമായി ആശ്വാസമേകുന്നത് തന്നെയാണ്.

ആദ്യം വിധിയെപ്പറ്റി  നമുക്കൊന്ന് ചിന്തിക്കാം! എന്താണ് വിധി? ഒരാശുപത്രിയിൽ ഒരുദിവസം ഇരുപത്തഞ്ച് കുഞ്ഞുങ്ങൾ ജനിക്കുന്നുവെന്ന് വിചാരിക്കുക. അതിൽ രണ്ടെണ്ണം അംഗവൈകല്യമുള്ളതും ബാക്കി ഭൂരിഭാഗവും സാധാരണ ശിശുക്കളാണെന്നും കരുതുക. ഈ രണ്ടെണ്ണം മാത്രം എന്തുകൊണ്ടാണ് ഇങ്ങനെയായത്? ഇത് ആരുടെ കുറ്റം കൊണ്ടാണ്? അതിന്റെ കാരണം എന്താണ്? ഈ ചോദ്യങ്ങൾക്കെല്ലാം ശാസ്ത്രീയമായി ശരിയായ ഉത്തരമുണ്ട്. ആ ശിശുക്കളുടെ ജനനപ്രക്രിയയിൽ ഉണ്ടായിട്ടുള്ള ചില പാകപ്പിഴകൾ അല്ലെങ്കിൽ ജനിതകമായ ചില ക്രമക്കേടുകൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് സാധാരണമായ ഒരു വിലയിരുത്തലാണ്. ഒരളവുവരെ അത് ശരിയുമാണ്. എന്നാൽ ഈ കുഞ്ഞുങ്ങളിലെല്ലാം ഒരേരീതിയിലുള്ള ജീവചൈതന്യമാണല്ലോ ഉള്ളത്. ശിഷ്ടകാലം ഉണ്ടാകുന്ന എല്ലാ പ്രാരാബ്ധങ്ങളും യാതനകളും അനുഭവിക്കേണ്ടത് ഈ രണ്ടു ജീവനുകളുമാണ്. ഈ ജീവനുകൾ എന്തിനാണ് ഇങ്ങനെ ജനിതകവൈകല്യം ഉള്ള ശരീരത്തിൽ തന്നെ വന്നുപെട്ടത്. മറ്റുള്ളവരെപ്പോലെ നല്ല ശരീരം ഇവർക്കും തിരഞ്ഞെടുത്തുകൂടായിരുന്നോ? അതിൽതന്നെ നിർദ്ധനരായവരും സമ്പന്നരായവരും ഉണ്ടല്ലോ! സമ്പന്നന്മാരുടെ സന്താനങ്ങളായി ജനിച്ച കുട്ടിയും, നിർദ്ധനരും നിരാലംബരും അംഗഹീനരുമായി ജനിച്ച കുട്ടിയും തമ്മിൽ ജീവനിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഇവർ ഈ ലോകത്ത് ആദ്യമായി വരികയാണ്. അതുകൊണ്ടുതന്നെ ഒരു ദുഷ്പ്രവൃത്തിയും മതനിഷ്കാസനങ്ങളും ചെയ്തിട്ടുള്ളവരും അല്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ വിവേചന ജനനം. ജനിതകവൈകല്യമുള്ള ശരീരത്തിൽ ഉൾക്കൊള്ളാതെ വേറെ നല്ല ശരീരത്തിൽ നല്ല സാഹചര്യമുള്ളിടത്ത് എല്ലാ കുഞ്ഞുങ്ങൾക്കും ജനിച്ചുകൂടായിരുന്നോ? ഒരു ജീവനും ദുഃഖത്തേയും അവശതകളേയും ഇഷ്ടപ്പെടുന്നുണ്ടാവില്ല. അപ്പോൾ യാതനാനിർഭരമായ ഒരു ശരീരം ആർക്കും സ്വീകരിക്കാതിരുന്നുകൂടായിരുന്നോ? അപ്പോൾ അത് ആരും ഇഷ്ടപ്പെട്ട് സ്വീകരിച്ചതല്ല എന്ന് വരുന്നു. അങ്ങനെ അല്ലെങ്കിൽ ഏതെങ്കിലും ശക്തികേന്ദ്രം നിയോഗിച്ചതായിരിക്കും. അങ്ങനെ ഈ ലോകത്തെമുഴുവൻ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ശക്തികേന്ദ്രമാണ് ഇങ്ങനെ ഓരോരുത്തരേയും നിയോഗിക്കുന്നത് എങ്കിൽ അതിൽ അപാകതയുണ്ട്. കാരണം, ഒരുകാരണവുമില്ലാതെ കുറേജീവന് നല്ലശരീരവും നല്ല സാഹചര്യവും പ്രദാനം ചെയ്യുകയും കുറേജീവന് അവശതയും കഷ്ടപ്പാടും പ്രദാനം ചെയ്യുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അത് നീതിയുമല്ല. ‘വിവേചനം’ എന്നത് മനുഷ്യന്റെ ചിന്താദൗർബല്യമാണ്. തന്റെ സന്താനങ്ങളെയും ബന്ധുക്കളെയും മതത്തിലുള്ളവരെയും രാജ്യത്തുള്ളവരെയും വിവേചനബുദ്ധിയോടെ വീക്ഷിക്കുന്നത് മാനുഷിക ഭാവമാണ്. അത് പക്ഷപാതവുമാണ്. അതുകൊണ്ടുതന്നെ ഇത് പ്രപഞ്ചസൃഷ്ടാവിന്റെ പേരിൽ വിശ്വസിക്കുന്നതും ശരിയാണെന്ന് തോന്നുന്നില്ല. എന്തായാലും ലോകത്തുള്ള എല്ലാ ജീവികളും ഇന്നുകാണുന്ന രീതിയിലുള്ള ഒരു ജന്മം ആഗ്രഹിച്ചുവന്നവരല്ല. അവശരായി, നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു മേഖലയിൽ നിന്നാണ്, നാം ഇഷ്ടപ്പെടുന്നതോ ഇഷ്ടപ്പെടാത്തതോ ആയ ജന്മം എടുത്ത് ലോകത്ത് വന്ന് കഷ്ടതകൾ അനുഭവിക്കുന്നതും സുഖങ്ങൾ അനുഭവിക്കുന്നതും. ‘അസാധ്യമായത് ഒന്നുമില്ല’ എന്ന് പല ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരുകാര്യവും അതികഠിനമായും നിഷ്കർഷയോടുകൂടിയും യത്നിച്ചാൽ സാധിക്കാവുന്നതേയുള്ളൂ എന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന്റെ പുത്രനായി ജനിക്കാൻ നമുക്ക് കഴിയുമോ? ഇപ്പോൾ വിവാഹിതരായ ദമ്പതിമാരുടെ മകനായി നമുക്ക് ജനിക്കാൻ കഴിയുമോ? ഇവിടെയാണ് അസാധ്യം വരുന്നത്. ജനനം എന്നത് നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല. അതിനാലാണ് ഭാരതീയ ദാർശനികർ, ജീവൻ ഉചിതങ്ങളായ ശരീരങ്ങൾ സ്വീകരിച്ച് അവശരായി ജനിക്കുന്നു എന്ന് പ്രസ്താവിച്ചുകാണുന്നത്.

ഇനി മറ്റൊരുരീതിയിൽ ചിന്തിക്കാം. സൃഷ്ടാവ് മനുഷ്യർക്ക് ബുദ്ധി, സൗന്ദര്യം, ശക്തി, ഉന്നതകുലജനനം, ധനസ്ഥിതി ഇവകളും അംഗവൈകല്യം, മന്ദബുദ്ധി, രോഗാതുരത, സാമ്പത്തിക കഷ്ടപ്പാടുകൾ, ഹീനകുലം എന്നീ സ്ഥിതികളും നൽകിയിരിക്കുന്നത് പരീക്ഷണത്തിനാണ്. ഇതെല്ലാം നമുക്ക് നൽകി നമ്മെ പരീക്ഷിക്കുകയാണ്. ഇങ്ങനെയുള്ള കഷ്ടപ്പാടുകളും ഉന്നതിയും നമുക്ക് നൽകിയാൽ നാം എന്തുചെയ്യും എന്ന് സൃഷ്ടാവ് ഉറ്റുനോക്കുകയാണ്. സന്തോഷത്തിലും സന്താപത്തിലും സൃഷ്ടാവിനെ മനുഷ്യൻ മറക്കുന്നുവോ, അവനെ അനാദരിക്കുന്നുവോ, ഈശ്വരാശ്രയത്തെത്തന്നെ മുറുകെപിടിക്കുന്നുവോ എന്നിങ്ങനെ അനേകം പരീക്ഷണങ്ങളാണ് സൃഷ്ടാവ് നമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പൊതുവേ സ്വാഗതാർഹമായ വിശ്വാസമായി കരുതാം. കാരണം, ഇങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തി തന്റെ ഉയർച്ചയിലും താഴ്ചയിലും ഈശ്വരചിന്ത വെടിയുകയില്ല. അയാൾ അഹങ്കരിക്കുകയില്ല. ഈശ്വരന്റെ ഒരു ദർശനം എപ്പോഴും തന്നെ പിന്തുടരുന്നു എന്ന് വിശ്വസിച്ച് സന്മാർഗ്ഗത്തിൽ കൂടിമാത്രം സഞ്ചരിക്കുന്നവനായിരിക്കും. എന്തെല്ലാം കഷ്ടപ്പാടുകളും പ്രാരാബ്ധങ്ങളും ഉണ്ടായാലും അതെല്ലാം ഈശ്വരന്റെ സങ്കല്പങ്ങളാണെന്ന് ധരിച്ച് സമാധാനിക്കുകയും ചെയ്യും. എല്ലാ മതവിശ്വാസങ്ങളിലും സൃഷ്ടാവിന്റെ പരീക്ഷണങ്ങളെപ്പറ്റി പരാമർശിക്കുന്നുണ്ട്. ആ പരീക്ഷണങ്ങളെ അതിജീവിക്കാനായി സത്യത്തേയും ധർമ്മത്തേയും നീതിയേയും മുറുകെപ്പിടിച്ചുവേണം ജീവിക്കാൻ എന്ന് അനുശാസിക്കുകയും ചെയ്യുന്നുണ്ട്.

വിധി, ഭാഗ്യം എന്നീ രണ്ടുവിഷയങ്ങളേയും സൃഷ്ടാവിന്റെ ഇച്ഛ അല്ലെങ്കിൽ പരീക്ഷണം ആണെന്ന് വിശ്വസിച്ച് ജീവിക്കുന്നത് ലൗകികജീവിതത്തിൽ സമാധാനത്തിന് വളരെ സഹായകമാണ്. അക്രമങ്ങളെയും അനീതിയെയും വെറുക്കാനും സന്മാർഗ്ഗജീവിതം നയിക്കാനും ഇത്തരം വിശ്വാസങ്ങൾ കാരണമാകുന്നു. എന്നാൽ നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ വച്ചുനോക്കുമ്പോൾ ഈ വിശ്വാസങ്ങൾക്കൊന്നും വിലകല്പിക്കാതെ മറ്റൊരുവിധത്തിലാണ് പലരും ചിന്തിക്കുന്നത് എന്നുകാണാം. രോഗത്താലും മറ്റുയാതനകളാലും കഷ്ടപ്പെടുന്നവർ തങ്ങളെമാത്രം എന്തിനാണ് ഇങ്ങനെയിട്ട് പരീക്ഷിക്കുന്നത് എന്നുചിന്തിച്ചാൽ അത് തെറ്റാണെന്നുപറയാൻ കഴിയില്ലല്ലോ! കുറേ ജീവന് സുഖസൗകര്യങ്ങളും കുറേ ജീവന് യാതനകളും നൽകി എന്തിനാണ് പരീക്ഷിക്കുന്നത്. പരീക്ഷണം എന്നുപറയുമ്പോൾ എല്ലാജീവനും ഒരുപോലെയുള്ള സംവിധാനങ്ങൾ വേണം നൽകാൻ. അപ്പോൾ മാത്രമേ ഒരേസാഹചര്യങ്ങൾ ലഭിച്ചവർ പലരീതിയിൽ, പലവഴിയിൽ ജീവിക്കുന്നു എന്ന് വിലയിരുത്താൻ കഴിയൂ. അതിനാൽ പരീക്ഷണമാണെങ്കിൽ ഒരേസാഹചര്യങ്ങൾ നൽകി സന്മാർഗ്ഗികളെയും ദുർമാർഗ്ഗികളെയും തിരിച്ചറിയുകയായിരുന്നു വേണ്ടിയിരുന്നത്. ഇങ്ങനെ ചിന്തിക്കുമ്പോഴാണ് മതങ്ങൾ ഇടപെടുന്നത്. ഈശ്വരേച്ഛയെ ചോദ്യം ചെയ്യാൻ പാടില്ല. എന്നാൽപ്പിന്നെ ഈശ്വരൻ എന്തിനാണ് ഇങ്ങനെ ഇച്ഛിക്കുന്നത്? നീതിയും ധർമ്മവുമൊന്നും ഈശ്വരന് ബാധകമല്ലേ? സത്യസ്വരൂപിയും സ്നേഹമയനുമായ പ്രപഞ്ചസൃഷ്ടാവിന് അനീതിയും, അധർമ്മവും, വിവേചനവും, പക്ഷപാതവും ഒന്നും ചേരുന്നതല്ല. എല്ലാം ഈശ്വരേച്ഛ എന്നു വിശ്വസിക്കുന്നത് ലൗകികജീവിതത്തിന് ഉത്തമമാണ്. എന്നാൽ ആത്യന്തികമായി അങ്ങനെയുള്ള യാതൊരു ഇഷ്ടാനിഷ്ടങ്ങളും പരീക്ഷണങ്ങളും ചെയ്ത് കാര്യങ്ങൾ അറിയുന്ന ഒരു സ്വരൂപമല്ല സൃഷ്ടാവിന്റേത്. ഇച്ഛയും പരീക്ഷണങ്ങളും മാനുഷിക ഭാവങ്ങളാണ്.

പരീക്ഷണം എന്നാൽ എന്താണ്? നമുക്ക് അറിയാൻ പാടില്ലാത്തതിനെ അറിയുവാനുള്ള ഒരു മാർഗ്ഗം! ഒരുകൂട്ടം വിദ്യാർത്ഥികൾ, അവരെ പഠിപ്പിച്ച കാര്യങ്ങൾ നന്നായി പഠിച്ചിട്ടുണ്ടോയെന്ന് ഒരേചോദ്യങ്ങൾ നൽകി അദ്ധ്യാപകർ അറിയാൻ ശ്രമിക്കുന്നതിനെയാണ് പരീക്ഷ എന്ന് പറയുന്നത്. ജലം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് അറിയില്ലായിരുന്നു. ശാസ്ത്രജ്ഞന്മാർ പല പരീക്ഷണങ്ങളിലൂടെ അത് കണ്ടുപിടിച്ചു. ഇങ്ങനെ അറിയാൻ പാടില്ലാത്ത പല കാര്യങ്ങളെപ്പറ്റിയും പരീക്ഷണങ്ങളിലൂടെ കണ്ടുപിടിച്ചാണ് ലോകം ഇന്ന് ഈ നിലയിൽ എത്തിപ്പെട്ടിരിക്കുന്നത്. പരീക്ഷണവും, കണ്ടുപിടിക്കലും, പരീക്ഷണങ്ങൾക്ക് മുമ്പുള്ള അറിവില്ലായ്മയും ഒക്കെ മനുഷ്യന്റെ അന്വേഷണത്വരതയെ, പരീക്ഷണോത്സാഹത്തെ വർദ്ധിപ്പിക്കുന്നതായി കാണാം. ഇതെല്ലാം മനുഷ്യന് ചേർന്നതാ‍ണ്. എന്നാൽ തീർത്തും മാനുഷികമായ അറിവില്ലായ്മ പ്രപഞ്ചസൃഷ്ടാവിന് ഉണ്ടെന്ന് ഒരു മതവും അനുശാസിക്കുന്നില്ല. എല്ലാം അറിയുന്നവനും കേൾക്കുന്നവനും കാണുന്നവനും നിയന്ത്രിക്കുന്നവനും എല്ലാത്തിനുമുപരി എല്ലാത്തിന്റേയും നാഥനും കാരണവുമായിട്ടുള്ള പ്രപഞ്ചസൃഷ്ടാവിന് എല്ലാം അറിയുന്നതിനായി ഒരു പരീക്ഷണത്തിന്റേയും ആവശ്യം വരുന്നില്ല. ഇത് സാമാന്യമായി എല്ലാവരും അംഗീകരിക്കുന്നതുമാണ്. അങ്ങനെയുള്ള ജഗന്നിയന്താവ് ഇച്ഛിക്കുന്നു, പരീക്ഷിക്കുന്നു എന്നൊക്കെ സങ്കല്പിക്കുന്നത് ഒട്ടും യോജിക്കാത്തതും ആ പരമമായ പദത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതുമായിട്ടാണ് വരുന്നത് എന്നുള്ളതാണ് സത്യം.

മേൽ‌പറഞ്ഞിട്ടുള്ള വസ്തുതകൾ വച്ചുനോക്കുമ്പോൾ ദൈവേച്ഛ, ദൈവീകപരീക്ഷണം എന്നീപരാമർശങ്ങൾ വേദാന്തപരമായി നിലനിൽക്കത്തക്കതല്ല എന്നുവരുന്നു. വേദാന്തദർശനത്തിൽ പരിമിതിയില്ലാത്തവനും, നിർഗുണനും, നിർവ്വികാരനും, നിരാകാരനും, നിരുപമനും, നിരപേക്ഷനും, എന്നാൽ എല്ലാം അറിയുന്നവനും കാണുന്നവനും സർവ്വത്തിന്റെയും നാഥനുമായ ആ പരമചൈതന്യത്തെ ആണ് പ്രപഞ്ചത്തിന്റെ കാരണമായി കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയുള്ള ആനന്ദപൂർണ്ണമായ ചൈതന്യത്തിന് മനുഷ്യന്റെ ഒരുഭാവവും ഉണ്ടാകുകയില്ല; ചേരുന്നതും അല്ല.

ഭാരതീയ ദാർശനികർ ലൗകികജീവിതത്തേയും അതിലെ പ്രാരാബ്ധങ്ങളേയും പറ്റി അഗാധമായി ചിന്തിച്ചു. വിശുദ്ധാത്മാക്കളായ അവർ ഈ പ്രപഞ്ചത്തിന്റെ നിലനില്പ് എന്തിലാണെന്ന് കണ്ടെത്തി. എല്ലാത്തിന്റേയും കാരണം “കർമ്മഫലം” എന്നതുതന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ദൃശ്യപ്രപഞ്ചത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം കർമ്മഫലം കൊണ്ടാണെന്നറിഞ്ഞു. കർമ്മഫലം അല്ലാതെ മറ്റൊന്നും ഈ ലോകത്ത് സംഭവിക്കുന്നില്ല. അത് ഒന്നിന്റേയും ഇച്ഛയോ പരീക്ഷണമോ അല്ല. എന്നാൽ എല്ലാത്തിന്റേയും കാരണത്തെ ‘കർമ്മഫലം’ എന്ന ഒറ്റവാക്കിൽ നിജപ്പെടുത്താൻ ശരിയായ വിശകലനം ഉണ്ടാകണം. എല്ലാ അനുഭവങ്ങൾക്കും കാരണം കർമ്മഫലം ആണെങ്കിൽ ഒരു കർമ്മവും ചെയ്തിട്ടില്ലാത്ത നവജാതശിശുവിന് എങ്ങനെയാണ് കർമ്മഫലം എന്നത് യോജിക്കുന്നത്. കർമ്മങ്ങൾ ഒന്നും ചെയ്യാത്ത കുഞ്ഞിന്റെ ജീവന് എവിടെനിന്നാണ് കർമ്മഫലം വന്നത്? അത് അറിയാൻ മറ്റൊന്നുകൂടി വിശദീകരിക്കേണ്ടി വരും – “പുനർജന്മം”.

പുനർജന്മം എന്ന സത്യം ലോകത്ത് എല്ലാമതങ്ങളും അംഗീകരിക്കുന്നുവോ എന്ന് സംശയമാണ്. പലമതങ്ങളും പുനർജന്മത്തെപ്പറ്റി പരാമർശിക്കുന്നുണ്ടെങ്കിലും ആ ദർശനങ്ങൾക്ക് വൈവിധ്യം കാണുന്നുണ്ട്. പല മതഗ്രന്ഥങ്ങളിലും പലരീതിയിൽ പുനർജന്മത്തെപ്പറ്റി പറയുന്നു. ഇതെല്ലാം ക്രോഡീകരിച്ച് യുക്തിക്ക് ചേരുന്നതും അനേകം ദാർശനികരും പ്രവാചകന്മാരും സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ സത്യത്തെ കണ്ടെത്തി അംഗീകരിക്കുകയാണ് ഉത്തമം.

സാധാരണമനുഷ്യർ, ഉന്നതമായ വിജ്ഞാനതലത്തിൽ എത്തിച്ചേരുന്നതിന് മൂന്നു വിശ്വാസങ്ങൾ വെടിയണം! ഒന്നാമത്തേത്, എനിക്കെല്ലാം അറിയാം, ആരും എന്നെ പഠിപ്പിക്കേണ്ട എന്ന വിശ്വാസം. രണ്ടാമത്തേത്, എനിക്കുള്ള അറിവുകൾ, ഞാൻ അറിഞ്ഞിട്ടുള്ള അറിവുകൾ എല്ലാം സത്യമായിട്ടുള്ളതാണ്; അത് മാത്രമേ സത്യമായിട്ടുള്ളൂ എന്നത്. മൂന്നാമത്തേത്, എനിക്കറിയാൻ കഴിയാത്തത് മറ്റാർക്കും അറിയാൻ കഴിയുകയില്ല എന്ന വിശ്വാസം. ഇവ മൂന്നും ഒരിക്കലും നാം വച്ചു പുലർത്തരുത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ എന്റെ അറിവ് പൂർണ്ണമല്ല, ധാരാളം അറിവുകൾ നേടാനുണ്ട്, ഞാൻ വിശ്വസിച്ചിരിക്കുന്ന പല അറിവുകളും എന്നെക്കാൾ പലതുകൊണ്ടും താണനിലയിലുള്ളവരെന്ന് ഞാൻ വിചാരിക്കുന്ന പലർക്കും അറിയാം എന്ന സത്യം നാം അംഗീകരിക്കുകയും വിശ്വസിക്കുകയും വേണം. എന്നിരുന്നാൽ മാത്രമേ നമുക്ക് യഥാർത്ഥ ജ്ഞാനത്തിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ! നമ്മുടെ ചെറിയബുദ്ധിയിൽ കടക്കാത്തതും ബുദ്ധിക്ക് നിരക്കാത്തതുമായ പല സത്യങ്ങളും നാമറിയാതെ പുറത്തുകിടക്കുന്നു എന്ന യാഥാർത്ഥ്യം എപ്പോഴും നാം ഓർക്കണം. അങ്ങനെയുള്ളവർ പുതിയ അറിവുകളെ തനിക്ക് യോജിച്ചതല്ല എന്നുകരുതി ത്യജിക്കുകയില്ല. അവർ എപ്പോഴും പുതിയ ജ്ഞാനത്തിനുവേണ്ടി ദാഹിച്ചിരിക്കും. ‘ഖുർ-ആനിൽ’ ഇതിനെ പരാമർശിക്കുന്ന സൂക്തങ്ങൾ കാണാം. “ഇസ്ലാമിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട രത്നമാണ് ജ്ഞാനം; അത് എവിടെ കണ്ടാലും നിങ്ങൾ എടുക്കണം” എന്നും “ചൈനയിൽ പോയാലും നീ ജ്ഞാനം സമ്പാദിക്കണം” എന്നും അനുശാസിക്കുന്നത് ജ്ഞാനത്തിന്റെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതിനാണ്. ‘ഖുർ-ആനിൽ’ ആണ് പറഞ്ഞിട്ടുള്ളത് എങ്കിലും ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഇത് ബാധകമാണ്.

ജ്ഞാനത്തെപ്പറ്റി ഇത്രയും ഇവിടെ വിവരിച്ചത്, ഇനി വിവരിക്കാൻ പോകുന്ന വിഷയത്തിന്റെ ഗഹനതയേയും സത്യത്തേയും പറ്റി മുന്നറിയിക്കാനാണ്. നിലം പാകപ്പെടുത്തിയതിന് ശേഷമേ കൃഷിചെയ്യാവൂ എന്നതുകൊണ്ട് നമ്മുടെ മനസ്സ് ജ്ഞാനസമ്പാദനത്തിന് ആദ്യം യോജിച്ചതാകണം. അതിനാലാണ് യേശുക്രിസ്തു, തന്റെ പ്രഭാഷണങ്ങൾക്കൊടുവിൽ “കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ ഇത് കേൾക്കട്ടെ” എന്ന് പ്രഖ്യാപിച്ചത്. എന്നാൽ അന്ന് യേശു അരുളിയ സത്യത്തെ അറിയാൻ ശ്രമിക്കാതെ അവരുടെ ഹൃദയം ഇരുമ്പുവാതിൽ കൊണ്ടടച്ചും ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച് അടച്ചും വച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിഞ്ഞു. സത്യത്തെ അറിയുന്നതിന് ആഗ്രഹിക്കുന്നവർ ഒരിക്കലും അങ്ങനെയാകരുതെന്ന് സാരം.

“വാസാംസി ജീർണ്ണാനി യഥാവിഹായ

നവാനി ഗൃഹ്ണാദി നരോപരാണി

തഥാ ശരീരാണി വിഹായജീർണ്ണാ-

ന്യന്യാനി സംയാതി നവാനിദേഹീ”

പ്രപഞ്ചസത്യങ്ങളുടെ തത്വങ്ങളെ വിശദീകരിക്കുന്ന ഗീതയിൽ ജനനത്തേപ്പറ്റിയും മരണത്തെപ്പറ്റിയും മേലുദ്ധരിച്ചിട്ടുള്ള നാലുവരി ശ്ലോകത്തിൽ അടക്കം ചെയ്തിരിക്കുന്നു.
സാരം :- ജീർണ്ണിച്ചതും പഴയതും ഉപയോഗിക്കാൻ കഴിയാത്തതുമായ വസ്ത്രം ഉപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രത്തെ, പഴയതിനു പകരമായി സ്വീകരിക്കുന്നു. അതുപോലെതന്നെ, ഈ ശരീരത്തിൽ വസിക്കുന്ന ജീവനും ജീർണ്ണിച്ച് പഴയതാ‍യ ഈ ശരീരത്തെ ത്യജിച്ചിട്ട് പുതിയ ശരീരത്തെ സ്വീകരിക്കുന്നു.

ഈ ശരീരം ജഡമാണ്. ജഡവസ്തുക്കളെക്കൊണ്ട് നിർമ്മിച്ചിട്ടുള്ളതുകൊണ്ടാണ് ശരീരം ‘ജഡം’ എന്നു കല്പിക്കുന്നത്. ചൈതന്യമില്ലാത്തതാണ് ജഡം. ചെറുതായിരുന്ന ഈ ശരീരം ഭക്ഷണപാനീയങ്ങൾ ആഹരിച്ച് സ്ഥൂലിച്ചതായി വന്നിരിക്കുന്നു. ഈ ശരീരം കാലപ്രവാഹത്താൽ ജീർണ്ണിക്കുന്നു. ഈ ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ജീവന് ഈ ശരീരത്തിൽ സ്ഥിതിചെയ്യാൻ കഴിയാത്ത അവസ്ഥ സംജാതമാകുമ്പോൾ ചൈതന്യവത്തായ ജീവൻ ഈ ശരീരത്തെ വിട്ടുപോകുന്നു. ഇതാണ് ശരീരത്തിന്റെ മരണം. ആത്മചൈതന്യത്തിന് മരണവുമില്ല ജനനവുമില്ല. അത് അവിനാശിയാണ് – നശിക്കാത്തതാണ്. പൂവിന്റെ സുഗന്ധത്തെ വായു എപ്രകാരമാണോ വഹിച്ചുകൊണ്ടുപോകുന്നത് അപ്രകാരം തന്നെ ഈ ശരീരത്തിൽ വസിച്ചിരുന്ന ജീവൻ, ജീവിച്ചിരുന്നപ്പോൾ ചെയ്തിട്ടുള്ള കർമ്മഫലങ്ങളേയും കർമ്മവാസനകളേയും വഹിച്ചുകൊണ്ട് മരണാനന്തരതലത്തിലേക്ക് പോകുന്നു. വളരെ ചെറുതായ ആൽ‌വൃക്ഷത്തിന്റെ വിത്ത്, വളരെ വലുതായ ആൽ‌വൃക്ഷത്തിന്റെ ബീജത്തെ എപ്രകാരമാണോ വഹിക്കുന്നത് അപ്രകാരം തന്നെ, കർമ്മഫലത്തേയും ജീവൻ വഹിക്കുന്നു. അനന്തരം പഞ്ചഭൂതങ്ങളുടെ തന്നെ സൂക്ഷ്മാംശം കൊണ്ടുള്ള ശരീരത്തിൽ ജീവൻ സ്ഥിതിചെയ്യുന്നു. ഈ ശരീരത്തെയാണ് ‘വായവശരീരം’ എന്ന് വേദാന്തത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. കർമ്മവാസനയോടുകൂടിയ ഈ വായവശരീരത്തിനും ആയുസ്സുണ്ട്. ഈ ദൃശ്യപ്രപഞ്ചത്തിൽ ഓരോ വ്യക്തിക്കും പല കാലയളവിലാണല്ലോ ആയുസ്സ്. അതുപോലെതന്നെ ഈ സൂക്ഷ്മശരീരികളായ, കർമ്മവാസനയോടുകൂടിയ ജീവനും ആയുസ്സുണ്ട് എന്നു സാരം. ഈ ജീവന് കർമ്മഫലവാസനയോടുകൂടിയ മനസ്സും ഉള്ളതിനാൽ അവ എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുന്നു. എന്നാൽ സ്ഥൂലശരീരം ഇല്ലാത്തതിനാൽ പ്രവർത്തിക്കുവാനോ പ്രതികരിക്കുവാനോ കഴിയുന്നില്ല. എന്നാൽ അനേകലക്ഷം മനുഷ്യരിൽ ചിലരുടെ മനസ്സിനെ കീഴടക്കാ‍നും ആ ശരീരത്തിൽ പ്രവേശിച്ച് പ്രതികരിക്കുവാനും കഴിയും. ഇങ്ങനെ ലോകത്ത് പലയിടത്തും സംഭവിക്കുന്നതായി നാം അറിയുന്നുണ്ടല്ലോ? അതിന്റെ ശാസ്ത്രീയവശം എന്താണെന്ന് ചിന്തിച്ചുനോക്കാം.

നമ്മുടെ ദൃശ്യമാധ്യമമായ ടെലിവിഷനിൽ അനേകം ചാനലുകൾ ഉണ്ടല്ലോ! നൂറും ഇരുന്നൂറും ചാനലുകൾ ഉള്ള ടെലിവിഷൻ അല്ലെങ്കിൽ റേഡിയോ ഇന്ന് സുപരിചിതമാണ്. ഈ ചാനലുകൾ തിരിച്ചറിയുന്നതിനായി പല നമ്പരുകൾ നാം ഉപയോഗിക്കുന്നു. ഒരു പ്രത്യേക ചാനൽ നമുക്ക് ലഭിക്കണമെങ്കിൽ അതിന്റെ നമ്പർ ഉപയോഗിച്ച് ട്യൂൺ ചെയ്യണം. മറ്റേതൊരു നമ്പർ ഉപയോഗിച്ചാലും ആ ചാനൽ ലഭിക്കുകയില്ല. നമ്പർ ആ ചാനലിനു യോജിച്ചതാണെങ്കിലേ ചാ‍നൽ ദൃശ്യമാകൂ. അപ്പോൾ ടെലിവിഷന് ഒരു തകരാറുമില്ലെങ്കിലും, ചാനലിന് ചേർന്നിട്ടുള്ള നമ്പർ അല്ലാതെ മറ്റേതൊരു നമ്പർ കൊണ്ടും അത് ദൃശ്യമാകുകയില്ല. ഇനി ഈ നമ്പർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പല ചാനലുകളും പല പ്രവേഗത്തിലാണ് – ഫ്രീക്കൻസി – പ്രക്ഷേപണം ചെയ്യപ്പെടുന്നത്. പലതിന്റേയും തരംഗദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കും. അതിസൂക്ഷ്മമായ ഈ റേഡിയോ തരംഗങ്ങളാ‍ണ് ചാനലുകളെ വേർതിരിക്കുന്നത്. ഇതുപോലെതന്നെ നമ്മുടെ ഓരോരുത്തരുടേയും ശരീരത്തിന് പ്രത്യേകതയോടുകൂടിയ കാന്തികവലയങ്ങളുണ്ട്. ശരീരത്തിൽ നിന്നും നിർഗ്ഗമിക്കുന്ന തരംഗങ്ങളെ വായവശരീരികളായ ജീവന് മറികടന്ന് മനുഷ്യശരീരത്തിൽ പ്രവേശിച്ച് മനസ്സിനെ കീഴടക്കി സ്വന്തം ഇഷ്ടം നടത്താൽ അതീവദുഷ്കരമാണ്. എന്നാൽ ടെലിവിഷനിലെ തരംഗവ്യത്യാസമനുസരിച്ചുള്ള നമ്പർ ഉപയോഗിക്കുമ്പോൾ ദൃശ്യങ്ങൾ കാണുന്നതുപോലെ, വായവശരീരികളായ ജീവന് പ്രവേശിക്കാൻ തരത്തിലുള്ള, അതിനുയോജിച്ച തരംഗം ബഹിർഗമിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ കയറി മനസ്സിനെ കീഴ്പ്പെടുത്താൻ അത്യപൂർവ്വമായി കഴിയുന്നുണ്ട്. ഇത് ഈ ലോകത്ത് അപൂർവ്വത്തിൽ അപൂർവ്വമായതുകൊണ്ട് സാമാന്യജനങ്ങളോ ബഹുഭൂരിപക്ഷം മതങ്ങളോ അംഗീകരിച്ചുകാണുന്നില്ല. അതിനെപ്പറ്റി പ്രതിപാദിച്ചും കാണുന്നില്ല.

നമ്മുടെ ലൗകികമനുഷ്യായുസ്സ് പോലെതന്നെ വായവശരീരങ്ങളായ ആത്മാക്കൾക്കും ആയുസ്സുണ്ട് എന്ന് മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലൊ. അത് മനുഷ്യായുസ്സ് എപ്രകാരമാണോ വിവിധങ്ങളായിരിക്കുന്നത് അതുപോലെതന്നെ വായവശരീരങ്ങൾക്കും അവയുടെ കർമ്മഫലത്തെ അടിസ്ഥാനമാക്കി നിജപ്പെടുത്തിയിരിക്കുന്നു. ഈ കാലയളവുകഴിയുമ്പോൾ പഞ്ചഭൂതങ്ങളുടെ സൂക്ഷ്മാംശം കൊണ്ടുള്ള വായവശരീരത്തെ ഉപേക്ഷിച്ചിട്ട്, ജീവൻ അതിന്റെ കർമ്മഫലവാസനയോടുകൂടി “അവ്യക്തം” എന്ന അവസ്ഥയിൽ - തലത്തിൽ - എത്തിച്ചേരുന്നു. ലൗകികത്തിൽ മനസ്സോടുകൂടി ജീവൻ സുഷുപ്തിയിൽ ലയിക്കുകയും, ഒന്നും അറിയാതിരിക്കുകയും ചെയ്യുന്നതുപോലെതന്നെ ഈ അവ്യക്തത്തിൽ ലയിച്ചിരിക്കുന്ന ജീവനും കർമ്മവാസനയോടുകൂടി സ്ഥിതിചെയ്യുന്നു. ഇത് അന്തരീക്ഷത്തിൽ അവ്യക്തം എന്ന തലത്തിൽ കർമ്മഫലവാസനയോടെ സ്ഥിതിചെയ്യുന്ന അവസ്ഥയാണ്. ഈ അവസ്ഥയിൽ സ്ഥിതിചെയ്യുന്നതിനും, മുമ്പുള്ളതുപോലെ തന്നെ കാലപരിമിതിയുണ്ട്. അനന്തരം ഇത് വൃഷ്ടിയിൽക്കൂടി ഭൂമിയിൽ പതിക്കുന്നു. ജലത്തിൽ ലയിച്ചുകിടക്കുന്ന ഈ അതിസൂക്ഷ്മാംശത്തെ ഔഷധികളും ജീവജാലങ്ങളും സ്വീകരിക്കുന്നു. ഈ ഔഷധികൾ ഭക്ഷിച്ച് ജീവികൾ വളരുന്നു. ജീവികൾ ഭക്ഷിക്കുന്ന ഔഷധികളിൽ - ആഹാരപാനീയങ്ങളിൽ - ഒരുഭാഗം രേതസ്സായി ഭവിക്കുന്നു. ഈ രേതസ്സിൽ കർമ്മഫലവാസനയോടുകൂടിയ അനേകം കോടി ജീവൻ സ്ഥിതിചെയ്യുന്നു. എന്നാൽ രേതസ്സിലുള്ള എല്ലാം ജീവനും ശരീരത്തെ സ്വീകരിച്ച് ജനിക്കാൻ കഴിയുന്നില്ല. തന്റെ കർമ്മഫലങ്ങൾ അനുഭവിക്കാൻ ഉചിതമായ സ്ഥലങ്ങളിൽ മാത്രമേ അതിന് ശരീരം സ്വീകരിച്ച് പുറത്തുവരാൻ കഴിയുകയുള്ളൂ. അതിനാലാണ് “തത് ഉചിതസ്ഥാനങ്ങളിൽ വന്നു വീണ്ടും ജനിക്കുന്നു” എന്ന് ഉപനിഷത് ദാർശനികർ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വിത്ത് മുളയ്ക്കുന്നതിന് ജലം, വായു, സൂര്യപ്രകാശം എന്നിവ ആവശ്യമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് ഇല്ലാതിരുന്നാൽ വിത്ത് മുളയ്ക്കുകയില്ല. ഇവ മൂന്നും സംയോജിച്ച് അനുകൂലമാകുമ്പോൾ മാത്രമേ വിത്തിന് മുളയ്ക്കാൻ കഴിയുകയുള്ളൂ. ഇതുപോലെതന്നെ, തന്റെ കർമ്മഫലപ്രാപ്തി സംഭവിക്കാൻ കഴിയുന്ന അനുയോജിച്ച സ്ഥലത്തുമാത്രമേ ഈ ജീവന് ശരീരം സ്വീകരിച്ച് വെളിയിൽ വരാൻ കഴിയുകയുള്ളൂ. അതിനാലാണ് ജീവൻ അതിന്റെ ഇഷ്ടപ്രകാരമല്ലാതെ അവശരായി ജനിക്കുന്നുവെന്ന് ഉപനിഷത്തുക്കളിൽ പ്രസ്താവിച്ചുകാണുന്നത്. ഈ കർമ്മഫലവാസനയോടുകൂടിയ ജീവൻ തനിക്ക് യോജിക്കുന്ന ശരീരം ലഭിക്കുന്നതുവരേയും, ജലത്തിൽക്കൂടിയും ഔഷധികളിൽക്കൂടിയും അനേകനാളുകൾ ചുറ്റി സഞ്ചരിക്കുന്നു. കോടാനുകോടിയുള്ള ജീവനുകൾ തന്റെ കർമ്മഫലങ്ങൾ അനുഭവിക്കുവാൻ പാകമുള്ള ശരീരം തേടി പ്രപഞ്ചത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇതൊന്നും വാസനാവിശേഷമുള്ള ജീവൻ, സുഷുപ്തിയിലായതിനാൽ അറിയുന്നതേയില്ല. ഇങ്ങനെയുള്ള സഞ്ചാരത്തിലാണ്, മുട്ടയായും പുഴുവായും പൂമ്പാറ്റയായും പൂച്ചയായും പട്ടിയായും അനേകംകോടി ജീവജാലങ്ങളായും ജനിച്ച്, ദുഷ്കർമ്മഫലങ്ങൾ ക്ഷയിക്കുമ്പോൾ മനുഷ്യജന്മം ലഭിക്കുന്നത്. അതിനാലാണ് അതീവശ്രേഷ്ഠതയുള്ളതും, സത്പ്രവൃത്തികൾ ചെയ്ത് ഉൽകൃഷ്ടരാകാൻ പ്രാപ്തവുമായ ഈ മനുഷ്യജന്മം പാഴാക്കരുത് എന്ന് ദാർശനികർ ഉപദേശിക്കുന്നത്. മാത്രവുമല്ല, ജീവന്റെ ഈ സഞ്ചാരപഥത്തേയും, കർമ്മങ്ങൾ ചെയ്ത് ഉന്നതിയോ അധോഗതിയോ പ്രാപിക്കാൻ കഴിയും എന്ന അറിവും ഉണ്ടാകുന്നതും ഈ മനുഷ്യജന്മത്തിൽ മാത്രമാണ്. ഈ മനുഷ്യജന്മത്തിൽ മാത്രമാണ്, ജീവന്റെ പ്രയാണത്തേയും അവസ്ഥകളേയും, ശരീരം സ്വീകരിക്കാനുള്ള ബുദ്ധിമുട്ടുകളേയും പറ്റി അറിയുവാനും, അത് അറിഞ്ഞിട്ടുള്ളവർ പകർന്നുതരുന്ന സത്യത്തെ തിരിച്ചറിയാനും കഴിയുന്നത്. എന്നാൽ അസുലഭമായ ഈ മനുഷ്യജന്മം ലഭിച്ചാലും പലരും സത്യധർമ്മങ്ങളെ ഗ്രഹിക്കാതെ, കർമ്മഫലപ്രാപ്തിയെ വിശ്വസിക്കാതെ അനേകം ദുഷ്കർമ്മങ്ങൾ ചെയ്ത് വീണ്ടും അധോഗതിയെ പ്രാപിച്ച് അവശരായി വിവിധങ്ങളായ ജന്മങ്ങളെ സ്വികരിക്കേണ്ടതായി വരുന്നു. ജീവന്റെ ഈ പ്രയാണത്തെയാണ് “സംസാരചക്രം” എന്ന് വേദങ്ങളിൽ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനാലാണ് ഈ തത്വം ഗ്രഹിച്ചിട്ടുള്ളവർ അതിശ്രേഷ്ഠമായ ഈ മനുഷ്യജന്മം കൊണ്ട് സത്പ്രവൃത്തികൾ ചെയ്തും ജ്ഞാനം സമ്പാദിച്ചും ഈ സംസാരചക്രത്തിൽ നിന്നും കരകയറണം എന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനെയാണ് ‘മോചനം’ എന്നർത്ഥമുള്ള ‘മോക്ഷം’ എന്ന പരാമർശം വേദാന്തങ്ങളിൽ കാണുന്നത്. സംസാരചക്രത്തിൽ നിന്നുള്ള ഈ മോചനം; അപ്പോഴുണ്ടാകുന്ന അവസ്ഥ, ആനന്ദം അനുഭവിച്ചുതന്നെ അറിയേണ്ടതാകുന്നു. ആ ലക്ഷ്യത്തിലേക്കാണ് എല്ലാ മതങ്ങളുടേയും പ്രയാണം. ഇതിനുള്ള ഉപാധികളാണ് എല്ലാ മതങ്ങളിലും പല പ്രകാരത്തിലായി നിർദ്ദേശിച്ചിരിക്കുന്നത്. ഇത് അതിഗഹനമായ വിദ്യ ആകുന്നു. ഈ വിദ്യയെ “മനുവിദ്യ” എന്ന നാമത്തിലാണ് ഉപനിഷത്തുക്കളിൽ വിവരിച്ചിരിക്കുന്നത്.

ഇങ്ങനെ അവ്യക്തത്തിൽ കിടന്നിരുന്ന കർമ്മഫലവാസനയോടുകൂടിയ ജീവൻ, തന്റെ കർമ്മഫലം അനുഭവിക്കാൻ ഉതകുന്ന, യോജ്യമായ സ്ഥലങ്ങളിൽ അവശനായി ജനിക്കുന്നു. ഈ കർമ്മഫലങ്ങളാണ് നവജാതശിശുക്കളിലും വൈവിധ്യങ്ങൾക്ക് കാരണമായി ഭവിക്കുന്നത്. അതല്ലാതെ ഇതൊരു യാദൃശ്ചികസംഭവം അല്ല. യാദൃശ്ചികസംഭവം എന്നൊന്നില്ല. നിമിത്തങ്ങളും നിയോഗങ്ങളുമാണ് ഉള്ളത്. അത് കർമ്മഫലപ്രാപ്തിക്കാണുതാനും. നാം ഒരു കിണർ കുഴിക്കുവാൻ തീരുമാനിക്കുന്നു എന്ന് കരുതുക. അതിന് ഉചിതമായ ഒരു സ്ഥലവും കണ്ടെത്തി. കിണർ കുഴിക്കേണ്ട ഭാഗത്ത് വൃത്താകാരത്തിൽ അതിനുള്ള അടയാളം രേഖപ്പെടുത്തുന്നു. ഈ വൃത്താകാരത്തിലുള്ള സ്ഥലം തൊട്ട് താഴോട്ട് ജലം ലഭിക്കുന്നതുവരെ എത്ര താഴ്ചയുണ്ടാകും എന്ന് നമുക്ക് അറിയില്ല. കുഴിക്കുമ്പോൾ എന്തെല്ലാം വസ്തുക്കൾ ഉണ്ടാകുമെന്നും അറിയില്ല. നാം കുഴിച്ചുചെല്ലുമ്പോൾ കാണുന്ന വലുതും ചെറുതുമായ കല്ലുകൾ, അല്ലെങ്കിൽ മണൽ, അല്ലെങ്കിൽ ചേറ്, എന്നിവയെല്ലാം തന്നെ നാം കിണറിന് അടയാളപ്പെടുത്തുമ്പോൾതന്നെ അവിടെ ഉണ്ടായിരുന്നു. എന്നാൽ അത് നമുക്ക് അറിയില്ലായിരുന്നു. കുഴിച്ചുചെല്ലുമ്പോൾ കാണുന്നവയൊക്കെ യാദൃശ്ചികമായി ഉണ്ടായതാണ് എന്ന് കരുതുന്നതിന്റെ യുക്തിഭംഗം ചിന്തിച്ചുനോക്കുക. കിണറിന് മുകളിൽ അടയാളപ്പെടുത്തുമ്പോൾ തന്നെ ഇത്ര താഴ്ചയിൽ ജലം കിട്ടും എന്നോ, പാറയായിത്തീരുമെന്നോ ഒക്കെയുണ്ട്. എന്നാൽ അവയൊന്നും നമുക്ക് അറിയാൻ കഴിയുന്നില്ല. അതുപോലെ എല്ലാ സംഭവങ്ങളേയും സൂക്ഷ്മമായി പരിശോധിച്ചാൽ അജ്ഞാനം എന്ന മറയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നുകാണാം. ജനനത്തീയതി എല്ലാപേർക്കും അറിയാം. എന്നാൽ മരണത്തീയതി ആർക്കും അറിയാൻ കഴിയുന്നില്ല. എന്നാൽ ജനനത്തീയതി പോലെതന്നെ മരണത്തീയതിയും ഉണ്ട്. അത് അജ്ഞാതമായിരിക്കുന്നു. അജ്ഞാതമായതുകൊണ്ട് അങ്ങനെയൊന്നില്ല എന്ന് വാദിക്കുന്നത് ശരിയാണോ? അജ്ഞാതമായതുകൊണ്ട് യാദൃശ്ചികമാണ് എന്ന് തോന്നാം. എന്നാൽ എല്ലാം കർമ്മഫലങ്ങളാണ്, അത് അലംഘനീയമാണ് എന്ന തിരിച്ചറിവുള്ളവർ യാദൃശ്ചികത്തെ അംഗീകരിക്കുകയില്ല.

ഭാഗ്യവും നിർഭാഗ്യവും നമ്മുടെ ജീവിതയാത്രയിലുടനീളം നാമെല്ലാം അനുഭവിച്ചിട്ടുള്ളതാണ്. കാരണം അറിയാത്തതിനെ, ഭാഗ്യം, നിർഭാഗ്യം എന്നീ വാക്കുകൾ കൊണ്ട് മൂടിവയ്ക്കുന്നത് ലൗകികജീവിതത്തിന് അത്യന്താപേക്ഷിതമാണ്. മേൽ ഉദ്ധരിച്ചിട്ടുള്ള വസ്തുതകളിൽ നിന്നും വിധി, ഭാഗ്യം, നിർഭാഗ്യം എന്നിവ ആലങ്കാരിക പദപ്രയോഗങ്ങളാണ് എന്നും കർമ്മഫലമാണ് യഥാർത്ഥത്തിലുള്ളതെന്നും സിദ്ധിക്കുന്നു. രണ്ട് സുഹൃത്തുക്കൾ വഴിയേ സഞ്ചരിക്കുന്നുവെന്ന് കരുതുക. കുറച്ചുകഴിഞ്ഞപ്പോൾ വഴിയിൽ വച്ച് ഒരാൾ, നടന്നുപോകുന്നവരിൽ ഒരാൾക്ക് കുറേ പണം നൽകുന്നു. കണ്ടുനിന്നവർ ഇതിനേപ്പറ്റി സംസാരിക്കുന്നു. അവർ രണ്ടുപേരും ഒരുമിച്ചാണ് നടന്നുപോയത്. ഒരേ സ്ഥലത്തേക്കാണ് പോകുന്നത്. എന്നിരുന്നിട്ടും അതിൽ ഒരാൾക്ക് മാത്രം പണം കൊടുത്തത് ശരിയായില്ല. മറ്റ് എത്രയോ വഴിയാത്രക്കാർ പോകുന്നു. അവർക്കാർക്കും പണം നൽകാതെ ഈ ആൾക്ക് മാത്രം എന്തിനാണ് പണം നൽകിയത്. അത് വിവേചനമല്ലേ. ശരിയാണ്! ഒരുപോലെ സുഹൃത്തുക്കളായി യാത്രചെയ്ത രണ്ടുപേരിൽ ഒരാൾക്ക് മാത്രം പണം കൊടുത്തത് ശരിയായില്ല. എന്നാൽ യാഥാർത്ഥ്യം എന്താണ്! പണം വാങ്ങിയ ആൾ, ഒരാഴ്ചമുമ്പ് പണം കൊടുത്ത ആളിന്റെ വീട്ടിലെ ടെലിവിഷൻ നന്നാക്കി കൊടുത്തിരുന്നു. അതിന്റെ പ്രതിഫലമാണ് ഇപ്പോൾ അയാൾക്ക് ലഭിച്ചത്. ലൗകിക ജീവിതത്തിൽ മിക്കവാറും എല്ലാ സംഭവങ്ങളും ഇതുപോലെ തന്നെയാണെന്ന് മഹത് വ്യക്തികൾ ഉപദേശിച്ചിട്ടുണ്ട്. ‘നിധികുംഭം’ ലഭിച്ചു എന്നുപറയുമ്പോഴും, ഭാഗ്യക്കുറി അടിച്ചുവെന്ന് പറയുമ്പോഴും അതിന് അധികാരിയായവർക്കുമാത്രമാണ് ലഭിക്കുന്നത്. അധികാരിയല്ലാത്തവർ എത്ര ശ്രമിച്ചാലും അത് ലഭിക്കുകയില്ല. അതിനുള്ള ആ അധികാരിയാകാനാണ് നാമെല്ലാം ശ്രമിക്കേണ്ടത്.

ഇനി, കർമ്മഫലവാസനയോടുകൂടി ജീവൻ വായവശരീരിയായും അതുകഴിഞ്ഞ് അവ്യക്തത്തിലും വീണ്ടും വൃഷ്ടിയിൽക്കൂടി ഭൂമിയിൽ പതിച്ച് ഔഷധികളിൽക്കൂടി, ജീവികളിൽക്കൂടി, വീണ്ടും ഭൂമിയിൽ ജനിക്കുന്നു എന്നതിനെപ്പറ്റി ചിന്തിക്കാം. ഈ പറഞ്ഞതിനൊക്കെ എന്തെങ്കിലും തെളിവുകളുണ്ടോ? ആരെങ്കിലും മരിച്ചിട്ട് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞിട്ട് വീണ്ടും ജനിച്ചിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ? ഇതിന് ശാസ്ത്രത്തിന്റെ പിൻബലമുണ്ടോ? എന്നിങ്ങനെയുള്ള അനേകം ചോദ്യങ്ങൾ ഉണ്ടാകാം! ഇതിനെല്ലാം ഉള്ള ഉത്തരം നമ്മുടെ ശാസ്ത്രം എത്തിനിൽക്കുന്നിടത്ത് തന്നെ നമുക്ക് തിരയാം. നാം ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന മൊബൈൽഫോൺ നോക്കുക. ആ ചെറിയ ഉപകരണത്തിൽ പല നമ്പരുകൾ അമർത്തി ആയിരക്കണക്കിന് അകലെയിരിക്കുന്നവരുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതും സർവ്വസാധാരണമാണല്ലോ! ഇത് ശാസ്ത്രീയമായി ഒന്നും അറിയാത്തവരും നിത്യേന ചെയ്യുന്ന പ്രവൃത്തിയാണ്. ഇനി അതിന്റെ പ്രവർത്തനരീതിയെ അപഗ്രഥിക്കാം. നാം നമ്പരുകൾ അമർത്തുമ്പോൾ അതിലെ പ്രത്യേകസ്ഥലത്തുനിന്നും പ്രത്യേക തരംഗദൈർഘ്യമുള്ള റേഡിയോ തരംഗങ്ങൾ പുറപ്പെടുന്നു. അതെങ്ങനെയാണെന്ന് സാധാരണയായി ഇത് ഉപയോഗിക്കുന്ന നമ്മിൽ ആർക്കുംതന്നെ അറിയില്ല. ഈ തരംഗങ്ങൾ, ഭൂമിയിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപഗ്രഹത്തിൽ എത്തിച്ചേരുന്നു. പ്രത്യേക തരംഗദൈർഘ്യമുള്ള ഈ വീചികൾ ഉപഗ്രഹത്തിന്റെ പ്രത്യേകസ്ഥലങ്ങൾ സ്വീകരിക്കുകയും അവ പ്രത്യേക തരംഗങ്ങളായിട്ട് ഭൂലിയിലേക്ക് വീണ്ടും പ്രതിഫലിക്കുകയും ചെയ്യുന്നു. ഇവിടെ നടക്കുന്ന മേല്പറഞ്ഞ യാതൊരു പ്രക്രിയകളും ഇതുപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേരും അറിയുന്നില്ല എന്നതാണ് സത്യം. ഉപഗ്രഹങ്ങളിൽ നടക്കുന്ന അതിസൂക്ഷ്മവും അതീവസങ്കീർണ്ണവുമായ ചലനങ്ങൾ ആരെങ്കിലും ചെന്നന്വേഷിച്ചിട്ടാണോ നാം ഇത് അംഗീകരിച്ചിട്ടുള്ളത്. അത് ശാസ്ത്രജ്ഞന്മാർ പരീക്ഷിച്ച് ശരിയായി അറിഞ്ഞിട്ട് സംവിധാനം ചെയ്തിരിക്കുന്നു. ഇതൊന്നും നമുക്ക് അറിയില്ലെങ്കിലും എല്ലാ പ്രവർത്തനവും ശരിയായി നടന്നുകൊള്ളും. ലോകത്തുള്ള ഈ മനുഷ്യമഹാസമുദ്രത്തിൽ നാം ഉദ്ദേശിക്കുന്ന ആൾക്കുതന്നെ നമ്മുടെ സന്ദേശം എത്തുകയും അയാളുമായി സംവദിക്കുകയും ചെയ്യാം. നമുക്ക്, നാം അമർത്തുന്ന നമ്പരുകളും വിളിച്ച് ആളെകിട്ടുമ്പോഴുള്ള സംഭാഷണവും മാത്രമേ അറിയുകയുള്ളൂ. നാം ഒരു വിധ പ്രവർത്തനവും അറിയുന്നില്ല. എന്നിരുന്നാലും മേല്പറഞ്ഞ എല്ലാ പ്രവർത്തനവും സംഭവിക്കുന്നുണ്ട്. അണുവിടവ്യത്യാസമില്ലാതെ. ഈ മൊബൈൽ ഫോണിലും ഉപഗ്രഹത്തിലും നടക്കുന്ന അതിസങ്കീർണ്ണമായ പ്രവർത്തനങ്ങൾ അതുപയോഗിക്കുന്ന എത്രപേർക്ക് അറിയാം. നാം ഈ പ്രവർത്തനങ്ങളൊന്നും അറിയുന്നില്ല എന്നതുകൊണ്ട് ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്ന് കരുതാൻ കഴിയുമോ? ഇരുന്നൂറുവർഷം മുമ്പ് ജീവിച്ചിരുന്നവരോട്, ഇങ്ങനെയൊരു ഉപകരണം ഭാവിയിൽ ഉണ്ടാകുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്തായിരിക്കും അവരുടെ പ്രതികരണം. ഇതുപോലെതന്നെ വിശേഷബുദ്ധികൊണ്ട് മേൽ‌പറഞ്ഞ സംസാരചക്രത്തിന്റെ- ജീവന്റെ- പരിക്രമത്തെ സൂക്ഷ്മമായി അറിഞ്ഞിട്ടുള്ളവർ രേഖപ്പെടുത്തിയിട്ടുള്ളതാണ്, കർമ്മഫലസിദ്ധാന്തത്തിന്റേയും പുനർജന്മസിദ്ധാന്തത്തിന്റേയും ആധികാരികത.

നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു ശാസ്ത്രജ്ഞൻ - ഗലീലിയോ – ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത് എന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷം ജനങ്ങളും അത് അംഗീകരിച്ചില്ല. ലോകം അംഗീകരിച്ചാലും ഇല്ലെങ്കിലും ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും എന്ന് അദ്ദേഹത്തിന് അവസാനം പറയേണ്ടി വന്നു. അതുപോലെതന്നെ മേല്പറഞ്ഞിട്ടുള്ള സത്യങ്ങൾ ലോകം അംഗീകരിച്ചാലും ഇല്ലെങ്കിലും ആ പ്രക്രിയകൾ നടന്നുകൊണ്ടേയിരിക്കും. സത്യത്തിന് നിലനിൽക്കാൻ ആരുടേയും അംഗീകാരം ആവശ്യമില്ല.

ലോകത്ത് നടക്കുന്ന പല ദുരന്തങ്ങളും നാം കാണുന്നുണ്ടല്ലോ! അത്, ഏതെങ്കിലും ഒരു മതവിഭാഗത്തിനോ, പ്രത്യേകസ്ഥലങ്ങളിൽ മാത്രമോ അല്ല സംഭവിക്കുന്നത്. യാതൊരു പക്ഷഭേദവുമില്ലാതെ ലോകത്ത് എല്ലാ സ്ഥലത്തും, ദേവാലയങ്ങളിൽ പോകുന്നവർക്കും, പുണ്യസ്ഥലങ്ങളിൽ തീർത്ഥാടനത്തിനു പോകുന്നവർക്കും, സ്വസ്ഥമായി ഭവനങ്ങളിൽ ഇരിക്കുന്നവർക്കും ദുരന്താനുഭവങ്ങൾ സംഭവിക്കുന്നു. സജ്ജനങ്ങൾക്കും, ദുർജ്ജനങ്ങൾക്കും, പണ്ഡിതനും, പാമരനും, ധനവാനും, ദരിദ്രനും, ജ്ഞാനിക്കും, അജ്ഞാനിക്കും വിശിഷ്യാ പുണ്യപുരുഷന്മാർക്കും, ദിവ്യന്മാർക്കും എല്ലാം കർമ്മഫലപ്രാപ്തി അലംഘനീയമാണ്. അത് പ്രകൃതിയാണ്.

മേൽ ഉദ്ധരിച്ചിട്ടുള്ളതിൽ നിന്നും എല്ലാം കർമ്മഫലമനുസരിച്ച് നടന്നുകൊള്ളും, ആരും ഒന്നും അനുഷ്ടിക്കാതെ സ്വസ്ഥമായി ഇരുന്നാൽ മതിയെന്ന് ധരിക്കരുത്. രോഗം വന്നാൽ ചികിത്സിക്കണം. രോഗം ശരീരപ്രകൃതിയാണ്. ചികിത്സ എന്ന കർമ്മത്തിലൂടെ മാത്രമേ, സുഖപ്രാപ്തി എന്ന കർമ്മഫലം അനുഭവിക്കാൻ കഴിയുകയുള്ളൂ. നല്ലതുപോലെ വിദ്യാഭ്യാസം ചെയ്യുന്ന വ്യക്തിക്കേ ഉന്നതജ്ഞാനലബ്ധി എന്ന കർമ്മഫലം സിദ്ധിക്കുകയുള്ളൂ. അപ്പോൾ നല്ല ജ്ഞാനി ആകേണ്ടയാൾ പ്രയത്നിച്ച് ജ്ഞാനിയാകുക എന്ന കർമ്മഫലത്തിൽ എത്തിച്ചേരുന്നു. ആയതിനാൽ എല്ലാ ജീവികളും മനുഷ്യരും എപ്പോഴും കർമ്മം ചെയ്തുകൊണ്ടിരിക്കണം. അതിന്റെ ഫലമോ, കർമ്മിയുടെ കർമ്മഫലത്തെ ആശ്രയിച്ചിരിക്കും. അതിനാലാണ്, ഫലേച്ഛകൂടാതെ കർമ്മം ചെയ്യണം എന്ന് ഗീതയിൽ പ്രസ്താവിച്ചിരിക്കുന്നത്.

കർമ്മണ്യേ വാധികാരസ്തേ

മാ ഫലേഷു കദാചന

മാ കർമ്മഫല ഹേതുർഭുർ

മാ തേ സംഗോƒസ്ത്വ കർമ്മണി”

    നിനക്ക് കർമ്മത്തിൽ തന്നെ അധികാരം. കർമ്മഫലങ്ങളിൽ ഒരിക്കലും അധികാരം ഭവിക്കില്ല. നീ ഫലത്തെ ആഗ്രഹിച്ചുകൊണ്ട് പ്രവർത്തിക്കുന്നവനായി ഭവിക്കരുത്. നിഷ്ക്കാമകർമ്മം ചെയ്യണമെന്നർത്ഥം. കർമ്മത്തെ വിട്ടുകളയാൻ ഒരു ജീവിക്കും അധികാരമില്ല എന്നുള്ളത് തന്നെയാണ് സത്യമായിട്ടുള്ളത്.
  
                                                                                                                                  സോമദാസ്



Saturday 6 August 2011

രജ്ജുഖണ്ഡം

cÖpJWvUw

ASp¯ho«n Ft´m_lfw tI«p. AbmÄ At§m«pt\m¡n. Iptdപ്പേÀ കൂടിയിട്ടുണ്ട്. AhÀ Fs´m¡tbm hnfn¨p]dbp¶p. kÔymkabw. s]s«¶vAhnSps¯ tImemlew D¨¯nembn. hfsc iànbmbn AhÀ F´nt\tbm ASn¡p¶p. AbmÄ Xnc¡n«v At§m«p sN¶p. shfn¨w Ipdª HcpØe¯vFt´m H¶vhfªv]pfªpInS¡p¶p. AXn\pNpäpamWv BfpIÄt\m¡n \n¡p¶X. HcmÄ AbmtfmSv]dªp B InS¡p¶ത് Hcp henbപാ¼msWന്ന്. കുറച്ചുap¼phsc AതുInS¶p ]pfbpIbmbncp¶p. ഭാKy¯n\vBtcbpw ISn¨nÃ. Ct¸mÄ A\§msX InS¡p¶p. Abmfpw kq£n¨pt\m¡n ]m¼msW¶vAbmÄ¡pw tXm¶n. t\cnb shfn¨ta Dള്ളൂ. AXpsImണ്ട്  hyàambn ImWm³ Ignbp¶nÃ. F¶ncp¶mepw ]m¼v F¶ ap³hn[ntbmsS t\m¡nbt¸mÄ AXvപാമ്പാbnത്തs¶ ImWs¸«p. IptdIgnªt¸mÄ HcmÄ shfn¨hpambn h¶p. പാ¼nsâ ]pd¯v shfn¨w X«n. AXv \nÝeambn InS¡p¶p. HcmÄ I¼psImണ്ട് AXns\ Ip¯n I¼n FSp¯p. \nÝeambn AXv Xq§nക്കിS¶p. shfn¨w IqSpX ASp¡pwtXmdpw IqSn\n¶hരില്‍‌ NneÀ¡pw AbmÄ¡pw Ft´m kwibw tXm¶n. CXv]m¼Ã F¶v Btcm HcmÄ hnfn¨p]dªp. AXpInS¶v]pfbp¶Xv Rm\ല്ലേ Iണ്ടത്; A]c³ IbÀ¯p. XÀ¡§Ä¡nsS shfn¨w ]m¼nsâ ASp¡Â sImണ്ടുh¶p. AXvI\apÅ Hcp IbÀIjWamണ്. s]s«¶vBfpIfpsS `mhw amdn. Zqsc\n¶hÀ \nÀ`bcmbn ASp¯ph¶p. ImepsImണ്ട് IbÀIjWw X«n. Hcp\nanjwsImണ്ട് പm¼vF¶ ഭb¯n \n¶pw FÃma\Êpw tamNnXcmbn. F¶m B IbÀIjWw ap³പs¯t¸mseXs¶ hfªvXdbn InS¶p. AXn\pap¼pÅXn \n¶pw Hcpamähpw kw`hn¨n«nÃ. `uXnIamtbm cmknIamtbm B IbÀIjWw Hcpamä¯n\pw hnt[bambnÃ. F¶m BfpIfpsS a\Êv shfn¨w hcp¶Xn\v ap³പpw AXn\ptijhpw henbhyXnbm\¯n\vhnt[bambn. a\Êvcണ്ടുhnധം k¦Â]n¡pt¼mgpw IbÀjW¯n\vHcp amähpw kw`hn¨ncp¶nÃ. ]m¼ns\ക്കണ്ട് a\Êpw càk©mchpw CfInadnbpt¼mgpw, IbÀ BsW¶vIണ്ട് a\Êpw càk©mchpw im´ambn \nÀ`bambt¸mgpw IbÀ \nÝeambn Ibdmbn¯s¶ ØnXnsNയ്Xp. Npcp¡¯n Ibdns\ ]m¼mbn a\Êvk¦Â]n¨p, bYmÀ°¯n ]m¼vCÃmXncp¶n«pw. ]m¼ns\ a\സ്സ് Iണ്ട് IbÀt_m[w h¶t¸mÄ a\Ên \n¶pw ]m¼vt_m[w \ntÈjw amdn. Ibdnt·Â Btcm]n¡s¸« പാ¼Xzw shfn¨wh¶t¸mÄ IbdnÂ\n¶pw ]pd¯vt]mIpItbm, കbdnte¡vഉÄhenbpItbm sNയ്XnÃ. ImcWw ]m¼ns\ IWpt¼mgpw ]m¼v AhnsS CÃ. ]m¼vF¶ k¦Â¸ta DÅq. F¶m ]m¼ns\ ImWpt¼mtgm Ibdns\ ImWpt¼mtgm Ibdn\vHcp amähpw kw`hn¡p¶nÃ. CXns\bmണ് രജ്ജുJWvU¯nse ]¶K_p²n F¶vthZm´¯n പരാaÀin¨ncn¡p¶Xv.
DWÀ¶ncn¡p¶ HcmÄ Cu temIs¯ImWp¶Xpw CXpt]mseXs¶bmWv. Xm\pw Cu temIhpw C§s\ത്തs¶bmsW¶pw euInI¯n tXm¶p¶, Xms\¶pw X\ns¡¶pw XtâsX¶papÅ [mcWIÄ kXyamsW¶pw AbmÄ ZrUambn hnizkn¡p¶p. ]m¼nsâ Ne\§Ä ap¼vIണ്ടXpt]mse ChnsS kpJZpxJ§fpw IÀ½§fpw IÀ½ഫe§fpw AbmÄ ZÀin¡p¶p. At¸mÄ AXvanYybmsWt¶m bmYmÀ°yw asäm¶msWt¶m bmsXmcpkwibhpw tXm¶nbXpanÃ. Bsc¦nepw A§s\ ]dªm AXv\ntj[n¡pIbpw, അയാള്‍‌ AÔhnizmkamsW¶pw _p²n¡v ØncX CÃm¯ BfmsW¶pw P\w ]cs¡ hnfn¨p ]dbpകയും ചെയ്യും. AbmfpsS  H¸wIqSm³ an¡hmdpw Bcpw Dണ്ടാIpIbpw CÃ. {]Xy£¯n ]ecpw k½Xn¡p¶Xmbn A`n\bn¡pw. F¶m A´xIcW¯n AXn\v HcpØm\hpw Dണ്ടാbncn¡pIbpanÃ.

Úm\amIp¶ shfn¨w hs¶¯pt¼mÄ ]ms¼¶p ]dªncp¶hÀ Xs¶ IbdmsW¶p ]dtbണ്ടിhcpt¼mÄ Dണ്ടാIp¶ AhØ F´msW¶v A\p`hn¨hÀt¡ Adnയാന്‍ കഴിയൂ. Ibdns\ ]ms¼¶p ]cªncp¶hÀ Ahkm\w kXys¯ AdnªXpt]mse Úm\Zo]¯m Dണ്ടാIp¶ Adnhvhfscb[nIw AÛpXt¯bpw B\ന്ദt¯bpw Dfhm¡p¶p. Úm\{]Imiw Dണ്ടാIp¶Xphsc {]]©w bmYmÀ°yhpw IbÀ ]m¼pambncn¡pw. ChnsS Úm\{]ImiamWv apJytIന്ദ്രം. Cu clkyw AdnªmÂt]mepw A\p`hÚm\w Dണ്ടാIp¶Xphsc hn{`m´n ]n³XpSÀ¶psImണ്ടിcn¡pw. hn{`m´n \ntÈjw amdp¶Xphsc euInIPohnXw [À½m[À½§sf ASnØm\ambn«mbncn¡Ww.
ChnsS IbÀbmYmÀ°yhpw ]m¼vF¶Xva\Ênsâ Ah`mkhpamIp¶p. AXpt]mseXs¶ പ്രപ©w a\Ênsâ Ah`mkhpw, FÃm¯ntâbpw ImcWamb {_Òw bYmÀ°yhpamണ്. Ibdns\ \ap¡vs]«¶v a\Ênem¡mw. F¶m {_Òs¯ Cu a\ÊpsImണ്ട് Adnbm³ km[n¡pIbnÃ. {_Òs¯¸än ap¼v പ്രസ്Xmhn¨n«pÅXpsImണ്ട് ChnsS hnhcn¡p¶nÃ. Npcp¡¯n Úm\Zo]w DÅn {]Imin¡pt¼mÄ {_ÒhnZy {]Imin¡pIbpw Xm³ BcmsW¶ Úm\w Xms\ Dണ്ടാbns¡mÅpIbpw sN¿pw. Cu ZÀi\¯n Ccp¶psImണ്ടാWv `mcXob ZmÀi\nIÀ Cu {]]©s¯ cജ്ജുJWvU¯nse ]¶Kw”‘ F¶v hntijn¸n¨n«pÅXv.
                                                                     സോമദാസ്