Wednesday, 9 December 2015

The Podium



  


I stand on the podium, with a trembling heart
Looking towards, a big sum of audience.
Their eyes are like, stars in the sky
Twinkling clearly and raising my pressure.
They seems before me, as devils in their chairs
Waiting to tear my heart, apart.
Hundreds and hundreds of eyes, I saw
Without a drop of, kindness in them.
Then I remember, the famous words,
None but the brave deserves the fair,
The sign of life is strength and growth,
The sign of death is weakness, it says.
I kept my doubts, a distance away
And delivered the lecture, without any fear.
There saw the devils, standing like angels,
Clapping and clapping, for ever and ever.



Tuesday, 8 December 2015

COVER



I came here, without a cover

But they covered me, with a wrapper

Later I started, covering myself

The skin, the eyes, ears and nose.

And then the foods, covered my tastes

Covering all my, senses intact.

While my body, became big,

My mind had also, got its cover.

Even the thoughts, I covered it well

Without showing a free will!

All the things I got is covered,

Beautifully with different colors.

But, one day I’ll shed all my covers

And go to there from where I came!

 

 

Monday, 7 December 2015

നാം നാമം നേം!!!

“നീലീ.. നീലീ .. നീലീ‍ീ‍ീ‍ീ‍....”

“എന്തുവാടേ ഇതു! നീ ആരാ, കള്ളിയങ്കാട്ട് നീലിയോ, ഇങ്ങേരിങ്ങനെ തൊള്ളതുറക്കാൻ!!“

തൊട്ടടുത്തിരിക്കുന്ന പട്ടാമ്പിക്കാരൻ വെളുക്കനെ ചിരിച്ചുകൊണ്ടു പറഞ്ഞു. ഈ സൗദിയുടെ ഒരു കാര്യം. മര്യാദയ്ക്കു നാക്കു വടിക്കത്തുമില്ല, ‘നളിനാക്ഷൻ‘ എന്ന എന്റെ പേര് ശരിക്കു വിളിക്കത്തുമില്ല. ഞാൻ പതുക്കെ സൗദിയുടെ ക്യാബിനിലേക്കു നടന്നു.

“എന്തായിരുന്നു രാവിലെ തന്നെ അങ്ങേരുടെ പ്രശ്നം?” തിരിച്ചെത്തിയപ്പോൾ പട്ടാമ്പിക്കാരൻ അടുത്തുകൂടി.

“സിസ്റ്റത്തിന്റെ പാസ്‌വേർഡ് മറന്നുപോയി പോലും. എന്തു ചെയ്യാനാ..”

“നളിൻ, നളിൻ.. മുഛേ ബാഹർ ജാനാ ചാഹിയേ.. കൊയി ആനേ തോ മേം ടോയ്‌ലറ്റ് ഗയാ.. ഓകെ?” അപ്പുറത്തിരിക്കുന്ന ബീഹാറുകാരനാ. ഏതെങ്കിലും കോഴി വന്നാൽ നീ ടോയ്‌ലറ്റിലാണു രാവിലെ മുതൽ എന്നു തീർച്ചയായും പറയാം എന്നുപറഞ്ഞ് അവനെ സമാധാനിപ്പിച്ചയച്ചു.

“എന്തായാലും നിനക്കിട്ടിരിക്കുന്ന പേരുകൾ കൊള്ളാം.. നീലി, നളിൻ..!!“ പട്ടാമ്പിക്കാരൻ വിടാൻ ഭാവമില്ല.

“ഇതൊന്നുമല്ലടോ.. ഇന്നലെ ആശുപത്രിയിൽ ചെന്നപ്പൊഴായിരുന്നു രസം. ഞാൻ ടോക്കൺ എടുത്തു ഷുഗർ ചെക്കു ചെയ്യാൻ ഇരിക്കുകയായിരുന്നു. ഒരു ഫിലിപ്പീനി സിസ്റ്റർ കുറച്ചു നേരം കൊണ്ട് ‘ആക്ഷൻ, ആക്ഷൻ‘ എന്നു വിളിച്ചുകൊണ്ടേയിരിക്കുന്നു. സംശയം തോന്നി ആടുത്തു ചെന്നു ചോദിച്ചപ്പൊഴാ മനസ്സിലായത് എന്നെ തന്നെയാണ് വിളിക്കുന്നതെന്ന്! വിളിച്ചു വിളിച്ചു തൊണ്ടയിലെ വെള്ളം വറ്റിയതുകൊണ്ടാവാം ഭയങ്കര ദേഷ്യം. രക്തം കുത്തിയെടുക്കുമ്പോൾ നല്ല വേദനിപ്പിച്ചു രണ്ടു മൂന്നു കുത്തു കുത്തി അവർ ആ ദേഷ്യം തീർത്തു.”

“ഇങ്ങനെ പലരും പല പേരിട്ടു വിളിക്കുമ്പോൾ നിനക്കു ദേഷ്യം തോന്നാറില്ലേ?”

“എന്തിന്? അവർ അവരുടെ വിവരക്കേടുകൊണ്ടല്ലേ ഇങ്ങനൊക്കെ വിളിക്കുന്നത്? ഒന്നാലോചിച്ചു നോക്കൂ.. നമ്മൾ ഓരോരുത്തരും ദൈവത്തെ എന്തെല്ലാം പേരിട്ടു വിളിക്കുന്നു.. എന്നിട്ടു മൂപ്പരു കോപിക്കാറുണ്ടോ? അങ്ങനെ കോപിക്കുന്ന ദൈവം ദൈവമാണോ? കൃഷ്ണനെന്നും വിഷ്ണുവെന്നും അള്ളായെന്നും യഹോവയെന്നും യേശുവെന്നും ബുദ്ധനെന്നും ടിയാൻസൂവെന്നുമൊക്കെ പലരും അവർക്കറിയുന്നപോലെ പുള്ളിയെ വിളിക്കുന്നു. എന്നാൽ മൂപ്പർക്കറിയാം താൻ ആരാണെന്ന്! എന്നും പറഞ്ഞു പുള്ളി ആരുടെയും വിളി കേൾക്കാതിരിക്കുന്നുമില്ല! അതുപോലെ, നിങ്ങൾ നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് എന്നെയും ഇങ്ങനൊക്കെ വിളിക്കുന്നു. എനിക്കറിയാം ഞാൻ നളിനാക്ഷനാണെന്ന്. അതുപോരേ? പിന്നെ, കാര്യമുള്ള കാര്യമാ‍ണെങ്കിൽ ഞാൻ ആര് എങ്ങനെ വിളിച്ചാലും ചെല്ലുകയും ചെയ്യും.”

“അതു പറഞ്ഞപ്പൊഴാ ഒരു കാര്യം ഓർമ്മ വന്നത്. നിന്റെ 'SAP Login' വന്നിട്ടുണ്ട്. പേരെന്താണെന്നറിയണ്ടേ?”

“എന്തേനൂ?”

“നിന്നെ അവരൊരു ‘ഖാൻ‘ ആക്കി - ‘നളിനാസ് ഖാൻ’.”

“ഹഹഹ.. അതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ.. അതുമായി.. സന്തോഷം..”


Wednesday, 11 November 2015

ചായ വിചാരം!

കമ്പനി ഇനി മുതൽ ചായ നൽകുന്നതല്ല!!

പുതിയ ഇ-മെയിൽ എത്തി. എല്ലാവർക്കും ആധിയായി. കാര്യങ്ങൾ കുഴഞ്ഞു മറിയുകയാണ്. മുൻപ് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളിലായിരുന്നു ചായ കുടി മുട്ടിയിരുന്നത്. ഇതിപ്പോൾ എന്താണു കാര്യം! ഞാൻ ഗോവിന്ദൻ ചേട്ടനെ സമീപിച്ചു. പുള്ളിക്കാരനാണെങ്കിൽ കാര്യങ്ങളൊക്കെ താത്വികമായി അവലോകനം നടത്തി മനസ്സിലാക്കിത്തരും.

“എടോ, ചായ എന്നു പറയുന്നതു നീ ചിന്തിക്കുന്നതുപോലെ വെറും കാലിച്ചായ അല്ല. ഈ ചായ നിർത്തിയതിനു പിന്നിൽ ഒരു സന്ദേശമുണ്ട്. വർഷം അവസാനിക്കാറായി. തൊഴിലാളികൾ  ബോണസിനും ശമ്പളവർദ്ധനവിനും എല്ലാം ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു. അതൊന്നും കിട്ടില്ല, കമ്പനിയുടെ അവസ്ഥ അത്ര ശോഭനീയമല്ല, എന്നെല്ലാം പറയാതെ പറഞ്ഞിരിക്കുകയാണിവിടെ.“

“ചുരുക്കം പറഞ്ഞാൽ ഈ വർഷവും ഒന്നും കിട്ടില്ല, അല്ലേ?“ ഞാൻ നെടുവീർപ്പിട്ടു.

“കിട്ടില്ല എന്നു മാത്രമല്ല, ഈ അടുത്തകാലത്തൊന്നും ആരും ഒന്നും ചോദിച്ചുപോകരുതെന്ന ഒരു താക്കീതും അതിലുണ്ട്..”

“എന്തായാലും ചായ കുടിക്കാതെ പണിക്കൊന്നും ഒരു ഉത്സാഹവും കാണില്ല. നമ്മുടെ അപ്പുറം ഇരിക്കുന്ന ഫിലിപ്പീനോ ഇവിടെ വന്നിട്ടാണു പ്രഭാത കൃത്യങ്ങളൊക്കെ ചെയ്തിരുന്നത്. രാവിലെ ചായ കിട്ടില്ലെന്ന് അറിഞ്ഞതുമുതൽ കിടന്നു ഞെരിപിരി കൊള്ളുന്നതു കണ്ടില്ലേ..” ഞാൻ പറഞ്ഞു.

“ഹഹഹ.. ഈ ചായ പലരേയും പല രീതിയിലാണു ബാധിക്കുന്നത്. ഈ ചായ തന്നെ ഏതെല്ലാം വിധത്തിലാണ് ആളുകൾ ഉപയോഗിക്കുന്നത്. കാലിച്ചായ, വിത്തൌട്ട്, പാൽച്ചായ, മസാലച്ചായ, വാനിലച്ചായ, ഏലക്കാച്ചായ, റോസാച്ചായ, തുളസിച്ചായ, കോൾഡ് ടീ,  ലൈം ടീ, ഗ്രീൻ ടീ, ഹെർബൽ ടീ, പെപ്പർ ടീ എന്നിങ്ങനെ എത്രയെത്ര രുചിയിലും മണത്തിലുമാണു ചായ ഉള്ളത്..” ഗോവിന്ദൻ ചേട്ടൻ വാചാലനായി.

“അതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ഈ അടുത്തിടയ്ക്ക് നമ്മുടെ സുലൈമാന്റെ ബൂഫിയയിൽനടന്ന സംഭവം ഗോവിന്ദൻ ചേട്ടൻ അറിഞ്ഞിരുന്നോ? അവിടുത്തെ ചായ പ്രസിദ്ധമാണല്ലോ! കഴിഞ്ഞ ദിവസം രാവിലെ ഒരു പോലീസുവണ്ടി കടയുടെ മുന്നിൽ കൊണ്ടു നിർത്തി. രണ്ടു പോലീസുകാർ യൂണിഫോമിൽ കടയിലേക്കു കയറി. ഇതുകണ്ടുടനെ ഒരാൾ കടയിൽ നിന്നും ഇറങ്ങി ഓടി. പോലീസുകാർ നോക്കിയപ്പോൾ നമ്മുടെ സുലൈമാൻ. ‘സുലൈമാനേ, ഞങ്ങൾ ചെക്കിങ്ങിനു വന്നതല്ല, ചായ കുടിക്കാൻ കയറിയതാണ്!‘ എന്നുപറഞ്ഞ് അവർ അയാളെ തിരികെ വിളിച്ചു. നിതാഖത്തിന്റെ ചെക്കിങ്ങു നടക്കുന്ന സമയമല്ലേ. സുലൈമാനാണെങ്കിൽ രേഖകളൊന്നും ഇല്ലാതെ നിൽക്കുന്നു. പാവം പേടിച്ചു പോയി!”

“അതാണു ചായയുടെ ബലം. സുലൈമാന്റെ കടയിൽ ആരും പരിശോധനയ്ക്കു കയറില്ല. അല്ലാ, ഞാൻ ഒന്നു ചോദിച്ചോട്ടേ! ഈ ചായയ്ക്കു ഇംഗ്ലീഷിൽ എന്താണു പറയുന്നത്?

“ടീ”

“അറബിയിലോ?”

“ചായ്, സുലൈമാനി..”

“തഗാലോയിൽ?”

“ചാ-ആ”

“അതെന്തായാലും ശരി, ഇതിൽ ടീ ആണോ, ചായയാണോ, സുലൈമാ‍നിയാണോ‍ ഏറ്റവും നല്ലത്?”

“ഇതെന്തു ചോദ്യമാ ഗോവിന്ദേട്ടാ, എല്ലാം ഒരേ സാധനത്തെ തന്നെയല്ലേ വിളിക്കുന്നത്?”

“അങ്ങനെയാണെങ്കിൽ വിഷ്ണുവാണോ യഹോവായാണോ അള്ളായാണോ ശ്രേഷ്ഠൻ?”

“അതു പിന്നെ..”

“എന്തേ ഇതിനു മാത്രം ഉത്തരമില്ലേ.. ഓരോ രാജ്യക്കാര് ഒരേ സാധനത്തെ അവരവരുടെ ഭാഷയിൽ പല പേരിൽ വിളിക്കുന്നു. അതു ചായയാലും കാപ്പിയായാലും പച്ചവെള്ളമായാലും പ്രശ്നമില്ല, ഞങ്ങൾ അംഗീകരിക്കും. പക്ഷേ ദൈവത്തിന്റെ കാര്യത്തിൽ അംഗീകരിക്കില്ല എന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത്. ടീ ഷോപ്പായാലും, ബൂഫിയയായാലും നമ്മുടെ ചായക്കടയാണെങ്കിലും കയറിച്ചെന്നാൽ കിട്ടുന്നത് ഒരേ സാധനമാണെങ്കിൽ പിന്നെ ഈ കലപിലയൊക്കെ എന്തിനു വേണ്ടിയാണ്?”

“അതു ശരിയാണ്..”

“നമ്മൾ ഒരു കാര്യം എപ്പോഴും ഓർക്കണം. നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഓരോ ആശയങ്ങളെയും ബന്ധിപ്പിച്ചു വാക്കുകൾ ഉണ്ടായിരിക്കും. ഈ വാക്കും ആശയവും തമ്മിൽ വേർതിരിക്കാനേ പറ്റില്ല. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണവ. ആശയങ്ങൾ ആന്തരികമായി പ്രവർത്തിക്കുമ്പോൾ വാക്കുകൾ ബാഹ്യമായി പ്രവർത്തിക്കുന്നു. മലയാളിക്കു വിശപ്പെന്ന വികാരം ഉണ്ടാക്കുമ്പോൾ വിശക്കുന്നു എന്ന വാക്ക് ആ വികാരത്തോടൊപ്പം ചേരുന്നു. ഇംഗ്ലീഷുകാരന് ഇതേ വികാരം ഉണ്ടാകുമ്പോൾ ‘ഹംഗ്രി‘ എന്ന വാക്കാണ് ആ ആശയത്തോടു ചേരുക. ഹിന്ദിക്കാരനാണെങ്കിൽ അവൻ ‘ഭൂക്ക്’ എന്ന വാക്കാണ് അതേ ചിന്തയോടു ചേർക്കുക. ഇവിടെ ഒരേ വികാരത്തിൽ പല വാക്കുകൾ ചേരുന്നതുകൊണ്ടു പുറത്തു വരുമ്പോൾ പലതായി തോന്നുന്നു. ഇതുപോലെ തന്നെയാണു ദൈവത്തിന്റെ കാര്യവും. അള്ളാ എന്നും യഹോവ എന്നും വിഷ്ണു എന്നും പല ശബ്ദങ്ങൾ പുറപ്പെടുവിക്കുമ്പോൾ ഒരേ ആശയത്തെയാണു ബാഹ്യമായി പലതായി പ്രകടിപ്പിക്കുന്നതെന്നറിഞ്ഞാൽ പല വേർതിരിവുകളും അവസാനിക്കും.”

”പക്ഷേ ഇതൊന്നും ആരും മനസ്സിലാക്കുന്നില്ലല്ലോ,, ഗോവിന്ദേട്ടാ.. രാവിലെ ചായ കുടിക്കാത്തതു കൊണ്ട് ഒരു ഉന്മേശവും തോന്നുന്നില്ല. നമുക്കു പുറത്തുപോയി ബൂഫിയയിൽ നിന്ന് ഓരോ ചായ കുടിച്ചാലോ?”

“നീ ചായ കുടിച്ചോ.. ഞാൻ ‘ടീ‘ മാത്രമേ കുടിക്കൂ..” ഗോവിന്ദേട്ടൻ ചിരിച്ചുകൊണ്ടെണീ‍റ്റു.