Sunday 16 February 2014

പരിപ്പുവട

ആൽത്തറയിൽ ക്ഷീണിതരായി രണ്ടു കൂട്ടുകാർ ഇരിക്കുന്നു. രണ്ടുപേർക്കും നല്ല വിശപ്പ്.
ഒരാൾ അവിടെ ഒരു പൊതി ഇരിക്കുന്നതു കണ്ടു.
അപരൻ അതെടുത്തു തുറന്നു.
ഒരു പരിപ്പുവട!
അയാൾ ആർത്തിയോടെ അത് തിന്നാൻ ഭാവിച്ചു.
മറ്റെയാൾ കയർത്തു. “ഞാനാണതു കണ്ടത്.”
“ഞാനാണത് എടുത്തത്.” രണ്ടുപേരും വടയ്ക്ക് അവകാശം ഉന്നയിച്ചു.
വഴക്കായി; പിടിവലിയായി.
വട തെറിച്ച് ദൂരെ വീണു.
എന്നിട്ടും അവരുടെ ശണ്ഠ തുടർന്നു.
ഒരു പട്ടി അതുവഴി വന്നു.
വടയുടെ അടുത്തുവന്ന് രണ്ടുകയ്യും നീട്ടിക്കിടന്നു.
കൈകൾക്കുള്ളിൽ വട വച്ച് ശാന്തമായി തിന്നു.
അപ്പോഴും സുഹൃത്തുക്കൾ ശണ്ഠകൂടിക്കൊണ്ടേയിരുന്നു.
സോമദാസ്

No comments:

Post a Comment